• Logo

Allied Publications

Europe
വോൾഫ്ഗാങ് ഷൊയ്ബ്ളെ ജർമൻ പാർലമെന്‍റ് സ്പീക്കർ
Share
ബെർലിൻ: ജർമനിയുടെ പത്തൊൻപതാമതു പാർലമെന്‍റ് (ബുണ്ടസ്ടാഗ്) നിലവിൽ വന്നു. പതിവിനു വിപരീതമായി 630 അംഗങ്ങളിൽ നിന്ന് പുതിയ പാർലമെന്‍റിൽ എഴുനൂറ്റിയൊൻപത് അംഗങ്ങളാണുള്ളത്.

പുതിയ സ്പീക്കറായി മുതിർന്ന സിഡിയു അംഗവും മുൻ ധനകാര്യമന്ത്രിയും മെർക്കലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ വോൾഫ്ഗാങ് ഷൊയ്ബ്ളെ (75) തെരഞ്ഞെടുത്തു. ഷൊയ്ബളെയ്ക്ക് എതിർ സ്ഥാനാർഥി ഇല്ലായിരുന്നുവെങ്കിലും വോട്ടിനിട്ടാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. 531 വോട്ടു നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 173 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്തപ്പോൾ 30 അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു. ആകെ 705 അംഗങ്ങളാണ് വോട്ടു ചെയ്തത്. ഒരു അംഗത്തിന്‍റെ വോട്ട് അസാധുവായി.

തെരഞ്ഞെടുപ്പിനു ശേഷം ഷൊയ്ബളെ പുതിയ പാർലമെന്‍റ് സ്പീക്കറായി സ്ഥാനമേറ്റു. ഇതോടെ 12 വർഷക്കാലം സ്പീക്കറായിരുന്ന നോബെർട്ട് ലാമെർട്ട് സ്ഥാനമൊഴിഞ്ഞു. അദ്ദേഹം ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.

വലതു പക്ഷ തീവ്രവാദി പാർട്ടിയും കുടിയേറ്റവിരുദ്ധരുമായ എഎഫ്ഡിയിലെ 92 അംഗങ്ങൾ ചരിത്രത്തിലാദ്യമായി ജർമൻ പാർലമെന്‍റിൽ രംഗപ്രവേശം ചെയ്തു.

പാർലമെന്‍റ് നടപടികൾ തുടങ്ങുന്നതിനു മുന്പായി പാർലമെന്‍റ് മന്ദിരത്തിന് സമീപമുള്ള ദേവാലയത്തിൽ നടന്ന എക്യുമെനിക്കൽ ആരാധനയിലും പ്രാർഥനാ ശുശ്രഷയിലും വലതു പക്ഷ തീവ്രവാദി പാർട്ടിയായ എഎഫ്ഡിയിലെ അംഗങ്ങൾ പങ്കെടുത്തത് ഏറെ ശ്രദ്ധ നേടി. പാർലമെന്‍റ് നടപടികൾക്ക് എഫ്ഡിപിയിലെ മുതിർന്ന അംഗം ഹെർമാൻ ഓട്ടോ സോൾമ്സ് തുടക്കമിട്ടു. പുതിയ പാർലമെന്‍റ് നിലവിൽ വന്നതോടെ മെർക്കൽ നയിച്ചിരുന്ന വിശാല മുന്നണി സർക്കാർ അധികാരമൊഴിഞ്ഞു കാവൽ മന്ത്രിസഭയായി മാറി. മെർക്കലിന്‍റെ നാലാമൂഴത്തിലെ ഭരണത്തിനായുള്ള ജെമൈക്ക മുന്നണി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ