• Logo

Allied Publications

Europe
ഹാലോവിൻ ആഘോഷങ്ങൾക്ക് അയർലൻഡ് ഒരുങ്ങി
Share
ഡബ്ലിൻ: ഹാലോവിൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. ഒക്ടോബറിലെ അവസാന രാത്രിയാണ് ഹാലോവിൻ. ഗെയിലി കാലത്ത് പുരാതന ഐറിഷ് ഉൽസവമായ സാംഹെയിനിൽ നിന്നുമാണ് ഹാലോവിൻ ആഘോഷങ്ങൾ ഉടലെടുത്തത്. ഓൾ ഹാലോവ്സ് ഡേ’ എന്ന പേരിൽ നവംബർ ഒന്നിനാണ് സകല വിശുദ്ധരുടേയും തിരുനാൾ. ഇതിനു തലേദിവസമായ ഒക്ടോബർ 31 ന് ആരംഭിക്കുന്ന ആഘോഷമായതിനാലാണ് ഇതിന് ഹാലോവിൻ എന്ന പേര് ലഭിച്ചത്. ഓൾ ഹാലോവ്സ് ഈവ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഹാലോവിൻ.

പാതാളത്തിലുള്ളവർ ഭൂമിയിലേക്ക് വരുന്നതിനെ അനുസ്മരിക്കുന്നത് ആഘോഷത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ ഭാഗമായി കുട്ടികളും മുതിർന്നവരും പ്രേതപിശാചുക്കളുടേയും മന്ത്രവാദികളുടേയും മറ്റും വേഷമണിയും. അന്നേ ദിവസം രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും ചെയ്യും.കോസ്റ്റ്യൂം പാർട്ടി, ട്രിക്ക് ഓർ ട്രീറ്റ്, മത്തങ്ങയിൽ മുഖത്തിന്‍റെ വികൃത രൂപങ്ങളുണ്ടാക്കി ഇതിനുള്ളിൽ തിരി കത്തിച്ചു വയ്ക്കുക തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമാണ്.

വീടുകളിൽ ആഘോഷങ്ങൾക്കിടെ പരന്പരാഗത ഹാലോവിൻ കേക്കായ ബാംബ്രാക്ക് മുറിക്കും.കേക്കിൽ ഓരോ തുണിക്കഷണവും കോയിനും മോതിരവും ഉണ്ടാവും. കേക്ക് കഴിക്കുന്നതിനിടെ തുണി ലഭിക്കുന്നയാൾക്ക് വരും വർഷങ്ങളിൽ സാന്പത്തിക അഭിവൃദ്ധി അനിശ്ചിതത്തിലാവുമെന്നാണ് വിശ്വാസം. കോയിൻ ലഭിക്കുന്നയാൾ സമസ്ത മേഖലയിലും വിജയിയാവുമെന്നും മോതിരം ലഭിക്കുന്നയാൾക്ക് പ്രണയം ആസന്നമായെന്നുമാണ് ഐറിഷ് വിശ്വാസം.

ഹാലോവിന്‍റെ ഭാഗമായി രാജ്യത്ത് ഒക്ടോബറിലെ അവസാന തിങ്കളാഴ്ച്ച പൊതു അവധി ദിവസമാണ്. സ്കൂളുകൾക്കും കോളജുകൾക്കും ഒരാഴ്ച അവധിയാണ്. ഹാലോവിൻ ഉത്ഭവസ്ഥലം അയർലൻഡാണെങ്കിലും ലോകത്ത് മറ്റിടങ്ങളിലും ഇത് ആഘോഷിക്കുന്നുണ്ട്. ചൈനയിൽ ഗോസ്റ്റ് ഫെസ്റ്റിവൽ എന്ന പേരിൽ ഇതിനു സമാനമായ ആഘോഷമുണ്ട്.

റിപ്പോർട്ട് : ജയ്സണ്‍ കിഴക്കയിൽ

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.