• Logo

Allied Publications

Europe
ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണി ഉയർത്തി ട്രിക്ബോട്ട് മാൽവെയർ
Share
ഫ്രാങ്ക്ഫർട്ട്: ബാങ്ക് അക്കൗണ്ടുകൾക്ക് ഭീഷണിയായി ട്രിക്ബോട്ട് മാൽവെയർ. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന കംപ്യൂട്ടർ മാൽവെയർ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്പതോളം രാജ്യങ്ങൾക്ക് ഇത് ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്‍റീന, ചിലി, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് പണി തുടങ്ങി കഴിഞ്ഞുവെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ബാങ്കുകളിൽ നിന്നുളള മെയിലുകൾ എന്ന വ്യാജേന അയയ്ക്കുന്ന സ്പാം മെയിലുകൾ വഴിയാണ് ട്രിക്ബോട്ട് പടർന്ന് പിടിക്കുന്നത്. ഈ മെയിലുകൾ തുറക്കുന്നതോടെ തുറന്നയാളുടെ യൂസർ ഐഡിയും പാസ്വേർഡും ചോർത്തും. ഇതോടെ ഇവർ ലക്ഷങ്ങൾ നേടിക്കഴിയുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രിക്ബോട്ടിന്‍റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും ചില രാജ്യങ്ങൾക്കൊപ്പം യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെയും ഇത് ആദ്യഘട്ടത്തിൽ ബാധിച്ചു. ഇന്ത്യയുൾപ്പെടെ ഏഷ്യ, യൂറോപ്പ്, ഉത്തര ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ ട്രിക് ബോട്ടിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. കോർപ്പറേറ്റ് മേഖലയെയാണ് ട്രിക്ബോട്ടിന് പിന്നിലുള്ളവർ ലക്ഷ്യം വച്ചിരിക്കുന്നത്. ബാങ്കിംഗ് ഇടപാടുകൾ, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കിംഗ് സേവനങ്ങൾ എന്നിവ ട്രിക്ബോട്ടിന്‍റെ ആക്രമണത്തിന് ഇരയാവുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.