• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയ്ക്ക് ഒക്ടോബർ 9ന് ഒരു വയസു തികയുന്നു
Share
പ്രസ്റ്റണ്‍: 2016 ഒക്ടോബർ 9ന് ഒൗദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ ഒന്നാം പിറന്നാൾ പ്രാർത്ഥനാനിർഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രാവിലെ 11നുനടക്കുന്ന ആഘോഷമായ വി. കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.

സഹ കാർമ്മികരായി വികാരി ജനറൽമാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയിൽ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുർബാന കേന്ദ്രത്തിൽ നിന്നുമുള്ള അൽമായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വർഷം പ്രസ്റ്റണ്‍ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിർത്തി രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാന്പിക്കൽ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.

173 വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യാനായി 50ൽ അധികം വൈദികരുടെ സേവനവും നാലു സന്യസ്തരുടെ സേവനം ഇപ്പോൾ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവർത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18ഓളം കമ്മീഷനുകൾ, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷൻ, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവർത്തനം, രൂപതാ കൂരിയാ ഉൾപ്പെടെയുള്ള ഒൗദ്യോഗിക ആലോചനാസംഘങ്ങൾ, അൽമായർക്കായി ’ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തിൽ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളർച്ചയ്ക്കായി ബഹുമുഖ കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും ഉറച്ച അടിത്തറ നൽകാനും രൂപതാധ്യക്ഷൻ നേതൃത്വം നൽകുന്ന രൂപതാധികാരികൾക്ക് ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിൻ ’ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടർ, ക്രിസ്തുമസ് സന്ദേശ കാർഡുകൾ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ ഈ ഒരു വർഷത്തിനുള്ളിൽ സാധിച്ചു.

സമർത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുന്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവർത്തനങ്ങളിലും നിർണായകമായി.

തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ 11നു നടക്കുന്ന ദിവ്യബലിക്കും സ്നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റൽ കൗണ്‍സിലിന്‍റെ സമ്മേളനവും ജോയിന്‍റ് പ്രിസ്ബിറ്റൽ കൗണ്‍സിൽ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രൽ പാരീഷ് ഹാളിൽ നടക്കും. ഈ ഒരു വർഷത്തിനിടയിൽ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലിൽ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.