• Logo

Allied Publications

Europe
കാറ്റലോണിയൻ സംഘർഷത്തെ ലോകം അപലപിച്ചു
Share
ബാഴ്സലോണ: സ്പെയ്നിലെ കാറ്റലോണിയൻ മേഖലയിൽ തുടരുന്ന സംഘർഷത്തെ ഫ്രാൻസിസ് മാർപാപ്പ അടക്കം ലോക നേതാക്കൾ അപലപിച്ചു. കാറ്റലോണിയയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചുള്ള ജനഹിത പരിശോധനയാണ് സംഘർഷത്തിനു കാരണമായത്.

കാറ്റലോണിയൻ പ്രാദേശക സർക്കാർ നടത്തിയ ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് ദേശീയ സർക്കാർ തടയുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച കാറ്റലോണിയൻ വാദികളെ കലാപ പോലീസ് അടിച്ചൊതുക്കലിൽ 844 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്.

ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിന്‍റെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആളുകളെ കടത്തിവിടുന്നതും പോലീസ് നിരോധിച്ചു. ഒഴിഞ്ഞ ഗ്യാലറിക്കു മുന്നിലാണ് മത്സരം നടന്നത്.

ഹിതപരിശോധനയ്ക്ക് തയാറാക്കിയ പോളിംഗ് ബൂത്തുകളിലെല്ലാം പോലീസ് ഇരച്ചുകയറി ബാലറ്റ് ബോക്സുകൾ പിടിച്ചെടുത്തു. എന്തു വിലകൊടുത്തും ഹിതപരിശോധന പൂർത്തിയാക്കുമെന്നും, 5.3 മില്യൻ കാറ്റലോണിയൻ പൗരൻമാരും വോട്ട് ചെയ്യണമെന്നും വിമത വിഭാഗം.

2006ൽ സ്പാനിഷ് പാർലമെന്‍റ് കാറ്റലോണിയ പ്രവിശ്യക്ക് കൂടുതൽ അധികാരങ്ങൾ നൽകിയ രാജ്യമെന്ന് വിശേഷിപ്പിച്ചുള്ള പ്രമേയം അംഗീകരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ ഈ അംഗീകാരം 2010 ൽ ഭരണഘടനാ കോടതി ഈ പ്രമേയം തള്ളിയിരുന്നു. പക്ഷെ 2012 ൽ കാറ്റലോണിയ പ്രവിശ്യ പ്രസിഡന്‍റ് അർതർ മാസ് സ്പാനഷ് സർക്കാരുമായി തെറ്റി പ്രവിശ്യയിൽ ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചതും വിഘടിതക്കാരുടെ ശക്തി വർദ്ധിപ്പിയ്ക്കാൻ ഇടയായി.

എന്നാൽ 2014 കാറ്റലോണിയയിൽ പ്രതീകാത്മകമായി നടന്ന ഹിതപരിശോധനയിൽ 80 ശതമാനത്തിലേറെപ്പേരും സ്വാതന്ത്ര്യം വേണമെന്ന് വാദിച്ചിരുന്നു. അന്ന് പോളിംഗ് 37 ശതമാനം മാത്രമാണുണ്ടായത്.

ഏറ്റവുമൊടുവിലത്തെ സംഭവവികാസമായത് 2016 ലാണ്. സ്പെയിനിൽ നിന്ന് സ്വതന്ത്ര്യത്തിനായി വാദിക്കുന്ന കാർലസ് പ്യുഡ്ജഡമൊൻ കാറ്റലോണിയ പ്രസിഡന്‍റായി അധികാരമേറ്റ് 2017 ൽ ഹിതപരിശോധ നടത്തുമെന്ന് പ്രഖ്യാപിച്ചതിന്‍റെ വെളിച്ചത്തിലാണ് ഇത് നടന്നത്. ഇതാവട്ടെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ് വീണ്ടും ഭരണഘടനാകോടതി ഇടപെടുകയും ചെയ്തുവെങ്കിലും ഒക്ടോബർ ഒന്നിന് ഹിതപരിശോധന നടക്കുകയും ചെയ്തു. പക്ഷെ ഫലം വിപരീതമായി. സംഘർഷങ്ങൾക്ക് നടുവിൽ മാത്രമാണ് ഹിതപരിശോധന നടന്ന്. അത് സ്പാനിഷ് ജനതയുടെ മേൽ, രാജ്യത്തിനുമേൽ വീണ ഏറ്റവും വലിയ കറുത്ത അടയാളവുമായി. ഹിതപരിശോധന തടഞ്ഞതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. 460 പേർക്കു പരുക്കേറ്റെന്നാണ് ഒൗദ്യോഗിക ഭാഷ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട