സൂറിച്ച്: വേൾഡ് മലയാളി കൗണ്‍സിൽ സ്വിസ് പ്രൊവിൻസ് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളിൽ സംഗീതത്തിന്റെ നിറവസന്തം വിരിയിക്കാൻ 'തൈക്കൂടം ബ്രിഡ്ജ് ' വശ്യമധുര ഈണങ്ങളുമായ് സൂറിച്ചിന്റെ രാവിനെ സംഗീത സാന്ദ്രമാക്കാൻ 2017 നവംബർ നാലിനെത്തുന്നു.
വേൾഡ് മലയാളി കൗണ്‍സിൽ സ്വിസ് പ്രൊവിൻസ് എല്ലാവർഷവും നടത്തിവരാറുള്ള കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായാണ് തൈക്കൂടം ബ്രിഡ്ജ്സൂറിച്ചിൽ എത്തിച്ചേരുന്നത് .യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും ഇവരുടെ സംഗീത നിശകൾക്കായ് വേദികൾ ഒരുങ്ങുന്നുണ്ട്. സംഗീത പ്രേമികൾക്കു നേരത്തെതന്നെ ടിക്കറ്റുകൾ കരസ്ഥമാക്കി സീറ്റുകൾ ഉറപ്പാക്കാൻ റിസർവേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട് .
അത്യാധുനിക ശബ്ദ, സംഗീത സാങ്കേതിക സംവിധാനങ്ങളുടെ അകന്പടിയോടെ 18ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ഈ സംഗീത നിശ സൂറിച്ച് കന്റോണിലെ റാഫ്സ് എന്ന മനോഹര ഗ്രാമത്തിൽ നൂതനവും വിശാലവുമായ ഹാളിലാണ് അരങ്ങേറുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യവും പരിപാടിക്കായി സംഘാടകർ ഒരുക്കിയിട്ടുണ്ട് .
പരിപാടി ഒരു വലിയ വിജയമാക്കി മാറ്റുന്നതിനുവേണ്ടി ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോസ് വള്ളാടിയിൽ, സെക്രട്ടറി ബാബു വേതാനി, ട്രഷറർ ബോസ് മണിയംപാറയിൽ, പ്രോഗ്രാം കോർഡിനേറ്റർ ടോമി തൊണ്ടാംകുഴി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു .
കേരളപ്പിറവിയോടനുബന്ധിച്ചു നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വൻ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിൽ വിവിധ കണ്‍വീനർമാരായി ജോയ് കൊച്ചാട്ട്, ജോബിൻസണ് കൊറ്റത്തിൽ, ജോഷി പന്നാരക്കുന്നേൽ, ജോണി ചിറ്റക്കാട്ട്, ജോർജ്നന്പുശ്ശേരിൽ, ജോഷി താഴത്തുകുന്നേൽ, ആൽബി ജോസഫ്, ബാബു കാശാംകാട്ടിൽ, തോമസ് പോൾ, റോസിലി ചാത്തങ്കണ്ടം, സിറിയക് മുടവംകുന്നേൽ, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടിൽ, മോളി പറന്പേട്ട്, മിനി ബോസ് മണിയംപാറയിൽ, സ്മിത നന്പുശ്ശേരിൽ എന്നിവർ ചുമതലയേറ്റു. ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷത്തിലേക്കും സംഗീത വിരുന്നിലേക്കും എല്ലാ കലാപ്രേമികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
|