• Logo

Allied Publications

Europe
ജർമൻ കലാകാരന്മാർ മണൽ കൊട്ടാരമൊരുക്കി ഗിന്നസ് ബുക്കിൽ
Share
ബെർലിൻ: ഏറ്റവും ഉയരമുള്ള മണൽകൊട്ടാരമൊരുക്കി ജർമൻ കലാകാര·ാർ ഗിന്നസ് ബുക്കിൽ റിക്കാർഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണൽ ശിൽപി സുദർശൻ പട്നായക്കിന്‍റെ നിലവിലുള്ള റിക്കാർഡ് ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റർ ഉയരമുള്ള കൊട്ടാരം ഒരുക്കിയാണ് ജർമനി ഭേദിച്ചത്.

ജർമനിയിലെ ഡ്യൂസ്ബൂർഗിൽ ജർമൻ ട്രാവൽ ഏജൻസിയായ ഷൗഇൻസിലാൻഡ് റൗസണ്‍ ഗാംബിന്‍റെ നേതൃത്വത്തിൽ ആണ് ഈ മണൽ കൊട്ടാരം ഉയർന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പീസയിലെ ചരിഞ്ഞ ഗോപുരം, ഏഥൻസിലെ അക്രോപോളിസ് എന്നിവയുടേതടക്കമുള്ള ചിത്രങ്ങൾ കൊണ്ട് ഇത് മനോഹരമായി അലങ്കരിക്കുകയും ചെയ്തു. 3500 ടണ്‍ മണൽ ഉപേയാഗിച്ച് മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിന്‍റെ പണി പൂർത്തിയാക്കിയത്.

മണൽ ശേഖരിക്കാൻ മാത്രം 168 ട്രക്കുകൾ ഒരാഴ്ചക്കാലം ഓടി. ഒരു വൻ ജനാവലിക്കുമുന്നിൽ ഗിന്നസ് ഉദ്യോഗസ്ഥൻ ജാക്ക് ബ്രോക്ക് ബാങ്ക് ഗിന്നസ് ബുക്ക് റിക്കാർഡ് സ്ഥിരീകരിച്ചു. ലേസർ ടെക്നോളജി ഉപയോഗിച്ചാണ് മണൽശിൽപം പരിശോധിച്ചത്.

2017 ഫെബ്രുവരി പത്തിനാണ് ഒഡിഷയിലെ സുദർശൻ പുരി ബീച്ചിൽ 14.84 മീറ്റർ ഉയരമുള്ള മണൽ കൊട്ടാരം നിർമിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഈ റിക്കാർഡ് ആണ് ഇപ്പോൾ പഴങ്കഥ ആയിരിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.