• Logo

Allied Publications

Europe
വാഹനാപകടത്തിൽ മരണമടഞ്ഞ ബെന്നി കടൂക്കുന്നേലിന് വെള്ളിയാഴ്ച യുകെ സമൂഹത്തിന്‍റെ യാത്രാമൊഴി
Share
നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26ന് മോട്ടോർ വേ വണ്ണിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫ് (ബെന്നി)യുടെ മൃതസംസ്കാര ശുശ്രൂഷകൻ അദ്ദേഹത്തിന്‍റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേർപ്പുങ്കൽ പള്ളി സെമിത്തേരിയിൽ വരുന്ന തിങ്കളാഴ്ച നടക്കും. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുന്പായി യുകെയിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാനായി വെള്ളിയാഴ്ച എട്ടിന് നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേർഡ് കത്തോലിക്കാ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യബലിയും മറ്റു പ്രാർത്ഥനാശുശ്രൂഷകളും പൊതുദർശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

പോലീസ് , ആശുപത്രി നടപടികൾ പൂർത്തിയാക്കി ചെവ്വാഴ്ചയാണ് മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സിനു കൈമാറിയത്. യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്‍റെ തുടർനടപടികൾ പോലീസ് പതിവിലും വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ദുരന്തത്തിൽ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നെന്നാണ് ലഭ്യമാക്കുന്ന വിവരം.

വെള്ളിയാഴ്ച നടക്കുന്ന അന്തിമോപാചരത്തിനും പൊതുദർശനത്തിനുംശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രാരംഭപ്രാർത്ഥനകളോടെ ചേർപ്പുങ്കൽ ഇടവകയിലെ വീട്ടിൽ വച്ചു മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാർത്ഥനകൾക്കുശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കും.

ബെന്നിയുടെ ഭാര്യ ആൻസിയും മക്കളായ ബെൻസണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്‍റെ മതസാമൂഹികസംഘടനാ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബെന്നിയോടുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, സോയിമോൻ ജോസഫ് എന്നിവരും മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകുന്നുണ്ട്.

എബിസി ട്രാവൽസ് എന്ന പേരിൽ മിനി ബസ് സർവീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്‍റെ അകാല വേർപാടിന്‍റെ നടുക്കത്തിൽ നിന്ന് നോട്ടിംഗ്ഹാമിലുള്ളവർ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26ന് നോട്ടിംഗ്ഹാമിൽ നിന്ന് ലണ്ടനിലേക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുന്പോഴാണ് നാടിനെ നടുക്കിയ വൻ ദുരന്തമുണ്ടായതും ബെന്നിക്കും ഏഴു സഹയാത്രികർക്കും ജീവൻ നഷ്ടപ്പെട്ടതും.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ