• Logo

Allied Publications

Europe
ജർമനി പാർലമെന്‍റ് തെരഞ്ഞെടുപ്പ് ചൂടിൽ
Share
ബെർലിൻ: യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തമായ രാജ്യമായ ജർമനി പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സെപ്റ്റംബർ 24നാണ് യൂറോപ്യൻ യൂണിയൻ ഉറ്റുന്നോക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്നത്.

2005 ലെ തെരഞ്ഞെടുപ്പ് മുതൽ അധികാരത്തിൽ തുടരുന്ന ചാൻസലർ ആംഗല മെർക്കൽ നാലാമൂഴം തേടിയാണ് ഇത്തവണ കളത്തിലിറങ്ങിരിക്കുന്നത്. ഇതിനു മുന്പ് ഹെൽമുട്ട് കോൾ ആയിരുന്നു ജർമനി ഏറ്റവും കൂടുതൽ കാലം ഭരിച്ചത് (1982 മുതൽ 1998 വരെ). ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ/ ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ സഖ്യം (സിഡിയു/ സിഎസ്യു) 39 ഉം ഇടതുപാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 23 ഉം ശതമാനം വോട്ടുകൾ നേടുമെന്നാണ് ഇപ്പോഴത്തെ അഭിപ്രായ സർവേകളുടെ പ്രവചനം.

ജർമൻ പാർലമെന്‍റിൽ മൊത്തം 630 സീറ്റുകളാണ് ഉള്ളത്. ഇതിനായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ/ ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ബുണ്‍ഡ്നസ്ഗ്രീൻ, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി, എഎഫ്ഡി (ഓൾട്ടർനേറ്റീവ് ഫോർ ജർമനി) എന്നിവർ മത്സരിക്കുന്നു.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ 10 ലക്ഷം അഭയാർഥികളെ സ്വീകരിച്ച നടപടിയിൽ മെർക്കൽ ഏറെ വിമർശനം നേരിട്ടിരുന്നു. അതേസമയം, രാജ്യത്തെ സുസ്ഥിര സന്പദ് വ്യവസ്ഥ കുറെയൊക്കെ മെർക്കലിനെ തുണച്ചേക്കും. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുന്ന മാർട്ടിൻ ഷൂൾസ് ആണ് മെർക്കലന്‍റെ പ്രധാന എതിരാളി. ജർമനിയിൽ ഒരു പാർട്ടിയും ഒറ്റക്ക് ഭൂരിപക്ഷം തികയ്ക്കുന്ന പതിവ് കുറച്ച് നാളായി ഇല്ല. ഏറ്റവും കൂടുതൽ വോട്ടു നേടുന്ന പാർട്ടി മറ്റുള്ളവരുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാർ ആണ് രൂപീകരിക്കുന്നത്.

അതിരുകൾ ഭേദിച്ച് ജർമനിയിൽ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് അഭയാർഥികളെ സ്വീകരിച്ചതിൽ ഒട്ടും ഖേദമില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. അഭയാർഥികൾക്ക് വാതിൽ തുറന്നു കൊടുത്ത നയത്തിൽ പശ്ചാത്താപമില്ലെന്ന് മെർക്കൽ കൂട്ടിച്ചേർത്തു. തന്‍റെ രാഷ്ട്രീയഭാവി അസ്ഥിരതയിലാവുമെന്ന് അവർക്ക് ഭയമില്ല. രാഷ്ട്രീയ ലാഭം നോക്കിയല്ല, മാനുഷിക പരിഗണന നോക്കിയാണ് 2015 ൽ താൻ ആ തീരുമാനമെടുത്തതെന്ന് മെർക്കൽ തുടർന്നു. അതേസമയം മെർലിന്‍റെ തീരുമാനത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം അരങ്ങേറി. മെർക്കലിന്‍റെ അഭയാർഥി നയമാണ് എതിർപാർട്ടികൾ ആയുധമാക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ