• Logo

Allied Publications

Europe
മാക്രോണിന്‍റെ ജനപ്രീതി വീണ്ടും കുത്തനെ ഇടിഞ്ഞു
Share
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ജനപ്രീതിയിൽ 14 പോയിന്‍റ് കൂടി ഇടിവ് രേഖപ്പെടുത്തി. ഓഗസ്റ്റിൽ മാക്രോണിനെ അംഗീകരിക്കുന്ന ഫ്രഞ്ച് പൗരൻമാർ 40% മാത്രമെന്ന് അഭിപ്രായ സർവേ ഫലം. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ 62 ശതമാനമായിരുന്ന മാക്രോണിന്‍റെ ജനപ്രീതിയിൽ മൂന്നു മാസത്തിനകം 22 പോയിന്‍റിന്‍റെ ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയിക്കുകയും തുടർന്നു വന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്കു നയിക്കുകയും ചെയ്ത നേതാവാണ് ഇമ്മാനുവൽ മാക്രോണ്‍. എന്നാൽ, ഭരണം തുടങ്ങിയതോടെ അദ്ദേഹത്തിന്‍റെ ജനപ്രീതിയിൽ ഗണ്യമായ ഇടിവ് സംഭിക്കുന്നത് ഫ്രഞ്ചുകാരെയും ഒപ്പം യൂറോപ്യൻ യൂണിയനെയും നിരാശപ്പെടുത്തുകയാണ്.

നിലവിൽ 40 ശതമാനം ഫ്രഞ്ചുകാരാണ് ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തുന്നത്. ഇതിനു മുൻപ് ജനപ്രീതിയിൽ ഇതിലും വലിയ ഇടിവ് മറ്റേതെങ്കിലും പ്രസിഡന്‍റിന് ഇത്ര ചുരുങ്ങിയ കാലയളവിൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ഷാക്ക് ഷിറാക്കിനു മാത്രമാണ്. 1995ൽ മേയ് മുതൽ ജൂണ്‍ വരെ 15 പോയിന്‍റ് ഇടിവാണ് ഷിറാക്ക് ഭരണകൂടത്തിന്‍റെ ജനപ്രീതിയിൽ ഉണ്ടായിട്ടുള്ളത്.

തൊഴിൽ മേഖലയിൽ മാക്രോണ്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളാണ് ജനപ്രീതിയെ ബാധിച്ചതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ഒരു മാസമായി നിരവധി ചെലവ് ചുരുക്കൽ നടപടികളും മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മാക്രോണുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പിയറി ഡി വില്ലിയേഴ്സ് രാജിവച്ചിരുന്നു. നാലു മന്ത്രിമാർ വിവിധ ആരോപണങ്ങളെത്തുടർന്ന് രാജിവച്ചു. ഇതെല്ലാം ജനപ്രീതിയെ ബാധിച്ചു എന്നാണ് വിലയിരുത്തൽ.

പ്രധാനമന്ത്രി എഡ്വേർ ഫിലിപ്പിന്‍റെ ജനപ്രീതിയിൽ ഒന്പതു ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിത് 47 ശതമാനം മാത്രം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.