• Logo

Allied Publications

Europe
ലോക അത് ലറ്റിക് ചാന്പ്യൻഷിപ്പിന് ലണ്ടനിൽ ഇന്നു തിരി തെളിയും
Share
ലണ്ടൻ: പത്തു ദിവസം നീളുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിന് ലണ്ടൻ ഒരുങ്ങി. ഈ വർഷത്തെ ഏറ്റവും വലിയ കായിക മഹാമഹമാണിത്. ശനിയാഴ്ച വൈകുന്നേരം 7.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ കായികമേളക്ക് തിരിതെളിയും. 200 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം കായിക താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. ലണ്ടനിലെ പ്രശസ്തമായ സ്ട്രാറ്റ്ഫോഡ് ഒളിന്പിക് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോകചാന്പ്യൻ ഷിപ്പിന്‍റെ 16ാം പതിപ്പിന്‍റെ മുദ്രാവാക്യം ന്ധറെഡി ടു ബ്രേക് റിക്കാർഡ്സ്’’ എന്നാണ്.

ഉസൈൻ ബോൾട്ട്, മോ ഫറ എന്നീ മഹാരഥൻമാരുടെ അവസാന അന്താരാഷ്ട്ര ഇവന്‍റ് എന്ന പ്രത്യേകതയും ഈ ലോക മീറ്റിനു സ്വന്തം. മുപ്പത്തിനാലു വർഷത്തെ ചരിത്രത്തിൽ പതിനാറാം മീറ്റാണ് ഇത്തവണ നടക്കുന്നത്. 1983 ൽ ഹെൽസിങ്കിയിലായിരുന്നു തുടക്കം. രണ്ടു വർഷം കൂടുന്പോൾ നടത്തുന്ന മീറ്റിന് കഴിഞ്ഞ തവണ ആതിഥ്യമരുളിയത് ചൈനയിലെ ബീജിംഗ് ആണ്.

പത്ത് എഡിഷനുകളിൽ യുഎസ് ആണ് മെഡൽ വേട്ടയിൽ മുന്നിലെത്തിയത്. എന്നാൽ, കഴിഞ്ഞ വർഷം കെനിയ ഓവറോൾ ചാന്പ്യൻമാരായി.

2012 ൽ ഒളിംപിക്സ് ഗംഭീരമായി നടത്തിയത് ബ്രിട്ടന്‍റെയും അന്നത്തെ ലണ്ടൻ മേയറും ഇപ്പോൾ രാജ്യത്തിന്‍റെ ഫോറിൻ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സന്‍റെയും പ്രതിച്ഛായ വളർത്താൻ ഏറെ സഹായകമായിരുന്നു. ഇപ്പോഴും രാജ്യത്തിന് അത്തരം ഒരവസരമായാണ് ജനത ഈ മീറ്റിനെ ഉറ്റുനോക്കുന്നത്.

അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം താരങ്ങൾ എത്തുന്നത്, 167പേർ. ആതിഥേയരായ ബ്രട്ടനിൽ നിന്ന് 92 ഉം ജമൈക്കയിൽ നിന്ന് 63 പേരും കെനിയ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 50 പേരും ജർമനിയിൽ നിന്ന് 72 പേരും പങ്കെടുക്കും. ഏറെ വിവാദങ്ങൾക്കുശേഷം 25 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, അൻഡോറ, അൽബേനിയ, അംഗോള, അർമേനിയ, മാലി, മാൾട്ട, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ അത്ലറ്റുകൾ മാത്രമാണ് പങ്കെടുക്കുന്നത്.

ഉത്തേജക വിവാദത്തിൽ അകപ്പെട്ട റഷ്യയിൽ നിന്ന് ആരും തന്നെ പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ