• Logo

Allied Publications

Europe
ഹാംബർഗ് അക്രമി ഇസ്ലാമിസ്റ്റ് ഭീകരനെന്ന് പോലീസ്
Share
ബെർലിൻ: ഹാംബർഗിലെ സൂപ്പർ മാർക്കറ്റിൽ കത്തിക്കുത്ത് നടത്തിയ അക്രമി ഇസ്ലാമിസ്റ്റ് ഭീകരൻ ആണെന്ന് അധികൃതർക്കു നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാകുന്നു. ആക്രമണത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുകൂവിയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ, ഇയാളുടെ പ്രകോപനം എന്തായിരുന്നു എന്ന കാര്യത്തിൽ പോലീസ് ഇനിയും സ്ഥിരീകരണം നടത്തിയിട്ടില്ല.

അക്രമിക്കു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സംശയം പോലീസ് അപ്പാടെ തള്ളി. തീവ്രവാദ ആശയങ്ങളാണ് ഇയാളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നും ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്ക് ഇതിൽ നേരിട്ടു ബന്ധമുണ്ടായിരിക്കാമെന്നും പോലീസ് പറഞ്ഞു.

ഇരുപത്താറുകാരനായ പലസ്തീൻ വംശജൻ അഹമ്മദ് ആണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. 2015ലാണ് ഇയാൾ ജർമനിയിലെത്തിയത്. അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടതിനാൽ നാടുകടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇയാൾ ഇസ്ലാമിസ്റ്റാണെങ്കിലും ജിഹാദിസ്റ്റ് ആയിരുന്നില്ലെന്നാണ് ഹാംബർഗ് ആഭ്യന്തര മന്ത്രി ആൻഡി ഗ്രോട്ടെ ആദ്യം പറഞ്ഞത്. ഇയാളെ നാടുകടത്തണമെന്നുള്ള അധികൃതരുടെ ആവശ്യത്തിനു തക്കതായ കാരണങ്ങൾ ഇല്ലാതെ വന്നതാണ് ഇപ്പോൾ അക്രമത്തിൽ എത്തിച്ചതെന്നും പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.