• Logo

Allied Publications

Europe
അഭയാർഥികളെ നാടുകടത്താൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കോടതിയുടെ അനുമതി
Share
ബ്രസൽസ്: അഭയാർഥികളെ നാടുകടത്താൻ യുറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് കോടതി അനുമതി നൽകി. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കിൽ അവരെ നാടുകടത്താമെന്ന് നിയമമുള്ളതാണ്. പ്രത്യേക സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും ഈ നിയമത്തിൽ ഇളവ് അനുവദിക്കണമെന്നു നിർബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. ഓസ്ട്രിയയാണ് ഇക്കാര്യം യൂറോപ്യൻ യൂണിയൻ കോടതിയിൽ കേസായി ഫയൽ ചെയ്തത്. അതനുസരിച്ചാണ് യൂണിയൻ കോടതിയുടെ വിധി.

ഓസ്ട്രിയയ്ക്കു പുറമേ സ്ലോവേനിയയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ നൂറുകണക്കിന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്നു നാടുകടത്തപ്പെടാൻ സാധ്യതയുണ്ട്. ക്രൊയേഷ്യയിൽനിന്ന് ഓസ്ട്രിയയിലെത്തിയ രണ്ട് അഫ്ഗാൻ കുടുംബങ്ങളുടെയും ഒരു സിറിയക്കാരന്‍റെയും കാര്യത്തിൽ മാത്രമാണ് ഇപ്പോഴത്തെ വിധിയെങ്കിലും ഇത് എല്ലാവർക്കും ബാധകമാകും. ആദ്യമെത്തിയത് ക്രൊയേഷ്യയിലായതിനാൽ അവർ അവിടെയായിരുന്നു അഭയാർഥിത്വത്തിന് അപേക്ഷിക്കേണ്ടിയിരുന്നതെന്നും, അതു ചെയ്യാത്തതിനാൽ നാടുകടത്താം എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ക്രൊയേഷ്യയിലേക്കാണ് ഇവരെ തിരിച്ചയയ്ക്കേണ്ടത്. തുടർന്നുള്ള കാര്യങ്ങൾ ക്രൊയേഷ്യയ്ക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉണ്ടായ അഭയാർത്ഥിപ്രവാഹത്തിൽ ഒരു മാനദണ്ഡവും കൂടാതെ ഇയു രാജ്യങ്ങളിൽ താമസിയ്ക്കുന്ന അഭയാർത്ഥികൾ നാടുകടത്തലിന് വിധേയമാവും. പ്രത്യേകിച്ച് സിറിയ, ലിബിയ, ഇറാക്ക്, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ. ജർമനിയാവട്ടെ ഇക്കാര്യത്തിൽ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ