• Logo

Allied Publications

Europe
വിദേശികൾക്ക് ഉയർന്ന ഫീസ്: ജർമൻ യൂണിവേഴ്സിറ്റികളെ ബാധിക്കും
Share
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള രണ്ട് ജർമൻ സ്റ്റേറ്റുകളുടെ തീരുമാനം യൂണിവേഴ്സിറ്റികളെ ബാധിക്കുമെന്ന് വിമർശനമുയരുന്നു.

ബാഡൻ വുർട്ടംബർഗ്, നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സ്റ്റേറ്റുകൾ വരുമാന വർധന ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, യുകെയിൽ സമാന നടപടി വിദേശ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കിയിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ബാഡൻ വുർട്ടംബർഗിലാണ് തീരുമാനം ആദ്യം പ്രാബല്യത്തിൽ വരുന്നത്. തീരുമാനം വരുന്നതിനു മുൻപ് അഡ്മിഷൻ നേടിയവർക്കും ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഫീസ് ഇളവ് നൽകും. സെമസ്റ്ററിന് 1500 യൂറോയാണ് യൂറോപ്പിനു പുറത്തുനിന്നുള്ളവർക്ക് ചുമത്താൻ പോകുന്ന പൊതു ഫീസ്. നോർത്ത് റൈൻ വെസ്റ്റ്ഫാലിയയും ഇതേ നിരക്ക് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ നിയമം അടുത്ത സെമസ്റ്ററിലാണ് പ്രാബല്യത്തിലാവുക.

ഉയർന്ന ഫീസ് വഴി പ്രതിവർഷം നൂറു മില്യണ്‍ യൂറോ അധിക വരുമാനമാണ് സർക്കാരുകൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറയുകയും അവർ മറ്റു സ്റ്റേറ്റുകളോ മറ്റു രാജ്യങ്ങളോ തേടി പോകുകയും ചെയ്യുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ മേലിൽ ജർമനിയിലേയ്ക്കുള്ള വിദ്യാർഥികളുടെ വരവിൽ കുറവുണ്ടുവുമെന്നു മാത്രമല്ല സർവകലാശാലകൾ വിദ്യാർഥികളുടെ അഭാവത്തിൽ നിശ്ചലമാവുകതന്നെ ചെയ്യും.

നിലവിൽ ഒട്ടനവധി വിദ്യാർഥികൾ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി ജർമനിയിൽ എത്തുന്നുണ്ട്. എന്നാൽ ഫീസ് വർധിപ്പിച്ചത് വിദ്യാർഥികളുടെ സാന്പത്തിക ചെലവു ഉയർത്തുമെന്നു മാത്രമല്ല ജീവിക്കാനുള്ള ഉപാധികൾ വീട്ടിൽ നിന്നുതന്നെ കൊണ്ടുവരേണ്ടിവരും. പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്ത് പരിമിതമായി ജീവിക്കാനുള്ള വകയുണ്ടാക്കാൻ ജർമൻ സർക്കാർ ഇപ്പോൾ അനുവദിച്ചിട്ടുണ്ടങ്കിലും ഫീസ് വർധനയിലൂടെ ഇത്തരക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കാനേ പുതിയ നിയമംകൊണ്ടു സാധിക്കുകയുള്ളു എന്നും വിമർശനം ഉയരുന്ന സാഹചര്യത്തിൽ പുതിയ നിയമത്തിൽ അയവു വരുത്തണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ആവശ്യപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ