• Logo

Allied Publications

Europe
യൂറോപ്പിന്‍റെ നയതന്ത്ര നേതൃത്വത്തിലേക്ക് മാക്രോണ്‍
Share
പാരീസ്: യൂറോപ്പിന്‍റെ നേതൃത്വം വർഷങ്ങളായി അവരോധിക്കപ്പെട്ടിരിക്കുന്നത് ജർമനിയിലാണ്. നേതൃത്വത്തിന്‍റെ ഉത്തരവാദിത്വങ്ങളിൽ ജർമനി ഏറ്റവും കൂടുതൽ ആശ്രയിച്ചു വരുന്ന പങ്കാളി ഫ്രാൻസും. എന്നാൽ, ജർമനിയിലെ ഹെൽമുട്ട് കോളിനെപോലെയോ ആംഗല മെർക്കലിനെപോലെയോ കരുത്തുറ്റ നേതാക്കൾ ഫ്രാൻസ്വ ഒളാന്തിനുശേഷം ഫ്രാൻസിൽ ഉണ്ടായിട്ടില്ല. അതിന്‍റെ കഷ്ടപ്പാട് എന്നും ജർമനിക്കായിരുന്നുതാനും. ഫ്രാൻസിനൊരു ശക്തമായ നേതൃത്വമുണ്ടാകുക എന്ന ജർമനിയുടെയും യൂറോപ്പിന്‍റെയും ആഗ്രഹമാണ് ഇപ്പോൾ ഇമ്മാനുവൽ മാക്രോണിലൂടെ യാഥാർഥ്യമായിരിക്കുന്നതെന്നു പറയാം.

ജർമനി ഒപ്പം നിൽക്കാൻ ശേഷിയുള്ള ഫ്രഞ്ച് നേതാവിനെയാണ് ആഗ്രഹിച്ചതെങ്കിൽ, മാക്രോണ്‍ ഒപ്പമല്ല, ഒരു പടി മുകളിൽ തന്നെയാണെന്ന സൂചനകളാണ് ഇതിനകം നൽകിയിരിക്കുന്നത്. യൂറോപ്പിന്‍റെ നയതന്ത്ര നേതൃത്വത്തിലേക്ക് മെർക്കലിനെ മറികടന്ന് മാക്രോണ്‍ പ്രതിഷ്ഠിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും വിലയിരുത്തപ്പെടുന്നു.

ഈഫൽ ടവറിൽ വിരുന്നൂട്ടാനും ദേശീയ ദിനത്തിൽ സല്യൂട്ട് സ്വീകരിക്കാനും മാക്രോണ്‍ ക്ഷണിച്ചുവരുത്തിയത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽ കടുത്ത യൂറോപ്യൻ വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്ന ട്രംപിന് മാക്രോണ്‍ നൽകിയ ക്ഷണം ഏറെ വിമർശനവിധേയവുമായിരുന്നു. എന്നാൽ, മാക്രോണിന്‍റെ നയതന്ത്ര ചാതുര്യമായിരുന്നു ആ നീക്കത്തിനു പിന്നിലെന്നു വ്യക്തമാകാൻ അധികം കാക്കേണ്ടി വന്നില്ല. ഫ്രാൻസ് പഴയ ഫ്രാൻസല്ലെന്നും രാജ്യത്തിന്‍റെ സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നും പറഞ്ഞ ട്രംപ്, പറഞ്ഞ വാക്കുകൾ തിരിച്ചെടുത്തും ഏറെ തിരുത്തിയുമാണ് ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിൽ യുഎസിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കാനും മാക്രോണിനു സാധിച്ചെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകളിൽ വ്യക്തമാകുന്നത്. ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ട്രംപിന്‍റെ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ മാക്രോണിലൂടെ അദ്ദേഹത്തെ അനുനയിപ്പിക്കുക എന്ന യൂറോപ്യൻ ലക്ഷ്യവും ഇതോടെ യാഥാർഥ്യമാകുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.