• Logo

Allied Publications

Europe
ട്രംപ് പരീസിലെത്തി
Share
പാരീസ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പാരീസിലെത്തി. ബാസ്റ്റിൽ ഡേ ആഘോഷങ്ങൾക്ക് പ്രത്യേക അതിഥിയായാണ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പ്രത്യേക ക്ഷണപ്രകാരം ട്രംപ് വ്യാഴാഴ്ച എത്തിയത്. ട്രംപിനൊപ്പം ഭാര്യ മെലാനിയയും പാരീസിൽ വിമാനമിറങ്ങി. എലീസി പാലസ് ഗ്രൗണ്ടിൽ 14 ന് വെള്ളിയാഴ്ച നടക്കുന്ന പരേഡിൽ ഫ്രഞ്ച് സൈന്യത്തിനൊപ്പം യുഎസ് സൈനികരും പങ്കെടുക്കും.

സന്ദർശനത്തോടനുബന്ധിച്ചു ഫ്രാൻസിലെ പാരീസിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് നടത്തിയിരിയ്ക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകളും സ്നിപ്പറുകളും അടക്കമുള്ള സന്നഹാങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പാരീസ് പഴയ പാരീസ് തന്നെയെന്ന് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഫ്രാൻസ് പഴയ ഫ്രാൻസും പാരീസ് പഴയ പാരീസുമല്ലെന്ന് ട്രംപ് നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാജ്യത്ത് അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്‍റെ പരാമർശം.

യുഎസിലെ കുറ്റകൃത്യങ്ങളുടെ റെക്കോഡും ട്രംപിന്‍റെ സൗഹാർദമില്ലാത്ത മനോഭാവവും ചൂണ്ടിക്കാട്ടിയാണ് പാരീസ് മേയർ അന്ന് ഈ പ്രസ്താവനയെ നേരിട്ടത്. ഇപ്പോൾ രണ്ടു ദിവസത്തെ പാരീസ് വാസത്തിനിടെ ഇരുവരും മുഖാമുഖം വരാൻ സാഹചര്യങ്ങൾ ഏറെയാണ്.

അമേരിക്കൻ തെരഞ്ഞെടുപ്പു വേളയിൽ യൂറോപ്പിലെ മിക്കരാജ്യങ്ങൾക്കൊപ്പം ഫ്രാൻസും ട്രംപിനെ നിശ്ചിതമായി വിമർശിയ്ക്കുകയും ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കരുതെന്ന ആഗ്രഹക്കാരനുമായിരുന്നു. എന്നാൽ ട്രംപിന്‍റെ സ്ഥാനാരോഹണത്തിനു ശേഷം ഫ്രഞ്ചുകാരുടെ മനംമാറ്റം പെട്ടെന്നായിരുന്നു. അതുതന്നെയുമല്ല, ഫ്രാൻസിൽ തെരഞ്ഞെടുപ്പും പുതിയ പ്രസിഡന്‍റും അധികാര കൈമാറ്റവും നടന്നിതിനൊപ്പം ഫ്രഞ്ചുകാരുടെ ട്രംപ് മനംമാറ്റവും നടന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ