• Logo

Allied Publications

Europe
ജർമനിയിൽ ഐഎസ് ആക്രമണ സാധ്യത കൂടുതലെന്ന് ചാര സംഘടനാ മേധാവി
Share
ബർലിൻ: ഇസ് ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിനു സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി വളരെ മുന്നിലാണെന്ന് ആഭ്യന്തര സുരക്ഷാ ഏജൻസി മേധാവി ഹാൻസ് ജോർജ് മാസെൻ.

യൂറോപ്പിലെ വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഐഎസ് പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ജർമനി ഏറെ മുന്നിലാണ്. അൽ ക്വയ്ദ ഇപ്പോഴും ഗുരുതര ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ക്വയ്ദയ്ക്കു പഴയ ശക്തി നഷ്ടമായിട്ടില്ല. എന്നാൽ, ഐഎസിന്‍റെ വരവോടെ ഭീകരർക്കിടയിൽ അവരുടെ പ്രതിച്ഛായ കുറഞ്ഞിട്ടുണ്ട്. അത് തിരിച്ചു പിടിക്കാൻ കൂടുതൽ നാടകീയമായ പുതിയ ആക്രമണ പദ്ധതികൾ അവർ തയാറാക്കുമെന്നും മാസന്‍റെ മുന്നറിയിപ്പ്.

രാജ്യത്ത് ഇപ്പോൾ പതിനായിരത്തോളം സലഫിസ്റ്റുകൾ ഉള്ളതായാണ് ഇന്‍റലിജൻസ് ഏജൻസികൾ കണക്കാക്കുന്നത്. അവരിൽ 670 പേർ അത്യന്തം അപകടകാരികളാണെന്നും വിലയിരുത്തൽ. ഈ വർഷം ഐഎസുമായി ബന്ധപ്പെട്ട് ജർമനിയിൽ മൂന്ന് ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴും ചില പഴുതുകൾ ശേഷിക്കുന്നു. ഇതൊക്കെ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നും മാസൻ പറഞ്ഞു. ഇന്‍റലിജൻസ് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ കേന്ദ്രീകൃതമാകണമെന്ന ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടെ നിലപാടിനോടും അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.