• Logo

Allied Publications

Europe
ഹേഗിലെ രാജ്യാന്തര കോടതിയിൽ മലയാളി സാന്നിധ്യം
Share
ഫ്രാങ്ക്ഫർട്ട്ഹേഗ്: കുൽഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷക്ക് സ്റ്റേ നൽകുംവരെ ഹേഗിലെ രാജ്യാന്തര കോടതിയിൽ നടന്ന വിചാരണവേളയിൽ മലയാളി സാന്നിധ്യം. നെതർലൻഡ്സിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആൻറണി ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധികളിൽ ഒരാളായി ഈ വിചാരണയിൽ പെങ്കടുത്തു. 2012 ഇന്ത്യൻ ഫോറിൻ സർവിസിൽപെട്ട ആശ നെതർലൻഡ്സ് എംബസിയിൽ സെക്കൻഡ് സെക്രട്ടറിയാണ്. വത്തിക്കാനിൽ മദർ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ പ്രതിനിധിയായും ആശ പങ്കെടുത്തിരുന്നു.

2009ൽ എറണാകുളം സെൻറ് തെരേസാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയശേഷമാണ് ആശ വിദേശ സർവീസിൽ പ്രവേശിക്കുന്നത്. ബ്രസീലിലെ ഇന്ത്യൻ എംബസിയിലായിരുന്നു ആദ്യനിയമനം. 2016 ലാണ് നെതർലൻഡ്സിലെ എംബസിയിലെത്തുന്നത്.

അഡ്വക്കറ്റ് ജനറൽ ഓഫിസിലെ റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ കെ.ടി. ആൻറണിയുടേയും പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഓഫിസർ സുശീല ആൻറണിയുടേയും മകളാണ് ആശാ ആന്‍റണി. ബ്രിട്ടനിൽ സയൻറിസ്റ്റായ റൈറ്റ് ജേക്കബാണ് ഭർത്താവ്. സഹോദരൻ തോമസ് ആൻറണി അമേരിക്കയിൽ സ്പേസ് എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.