• Logo

Allied Publications

Europe
മെർക്കൽ പുടിനെ സന്ദർിച്ചു
Share
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കൽ 2015നു ശേഷം ആദ്യമായി റഷ്യയിലെത്തി. പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി അവർ കൂടിക്കാഴ്ചയും നടത്തി. ജർമനിയും റഷ്യയും തമ്മിലുള്ള ബന്ധത്തിനു പുതുജീവൻ നൽകാൻ കൂടിക്കാഴ്ച വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തൽ.

റഷ്യ ഉക്രെയ്നിൽ നിന്നു ക്രിമിയ പിടിച്ചെടുത്ത സംഭവത്തോടെയാണ് റഷ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളായത്. ഇത് സ്വാഭാവികമായും റഷ്യ ജർമനി ബന്ധത്തിലും ഉലച്ചിലിനു കാരണമായി. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്കു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും റഷ്യ അതിനു പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

സിറിയൻ പ്രശ്നത്തിലും റഷ്യയും യൂറോപ്പും ഇരുപക്ഷത്തായാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ, റഷ്യയുമായുള്ള ബന്ധം മരവിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ഫെഡറിക്ക മോഗറീനി തന്‍റെ ആദ്യ റഷ്യൻ സന്ദർശനത്തിൽ പ്രഖ്യാപിച്ചത് വഴിത്തിരിവിന്‍റെ സൂചനയായിരുന്നു. ഇതിനു പിന്നാലെ മെർക്കലിന്‍റെ സന്ദർശനം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു.

ജൂലൈയിൽ ജർമനിയിൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടി, ഉക്രെയ്ൻ പ്രശ്നം, സിറിയൻ പ്രതിസന്ധി എന്നിവയാണ് മെർക്കലും പുടിനും ചർച്ച ചെയ്തതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.