• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം ബ്രൂൾ കൊട്ടാരസന്ദർശനം 27 ന്
Share
കൊളോണ്‍: കെളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ബ്രൂൾ കൊട്ടാരം സന്ദർശിക്കുന്നു. ഏപ്രിൽ 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുന്ന സന്ദർശന പരിപാടിയിൽ ലോകപ്രസിദ്ധ ചിത്രകാരനായ മാക്സ് ഏണ്‍സ്റ്റിന്‍റെ ജ·വീടും മ്യൂസിയവും ഉൾപ്പെടുത്തിയിട്ടുണ്ട്. നോർത്ത്റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണ് മാക്സ് ഏണ്‍സ്റ്റ് മ്യൂസിയം.

ഏകീകൃത ജർമനിയുടെ തലസ്ഥാനം ബെർലിനിലേയ്ക്കു മാറുന്നതുവരെ(1996) ലോകരാഷ്ട്രങ്ങളുടെ തലവ·ാർ ജർമനി സന്ദർശിക്കുന്ന വേളയിൽ ബ്രൂൾ പാലസിലായിരുന്നു സ്വീകരണവും കൂടിക്കാഴ്ചകളും അത്താഴവിരുന്നും ഒക്കെ നടത്തിയിരുന്നത്.

ഇന്ദിരാഗാന്ധി, റഷ്യൻ നേതാക്കൾ, ബിൽ ക്ലിന്‍റണ്‍, മാർപാപ്പമാർ അങ്ങനെ ഒട്ടനവധി ലോക നേതാക്കൾക്ക് ആതിഥേയം നൽകിയിട്ടുള്ള ബ്രൂൾ പാലസ് ഇപ്പോഴും സന്ദർശകരുടെ ആകർഷണകേന്ദ്രമാണ്. അഗുസ്തൂസ്ബുർഗ് പാലസ് എന്നറിയപ്പെടുന്ന കൊട്ടാരം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിർമാണം ആരംഭിച്ചത്. 1298 ൽ കൊട്ടാരത്തിന്‍റെ പണി പൂർത്തിയാക്കി. കൊളോണ്‍ അതിരൂപതാധ്യക്ഷൻ വാൽറാമാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുഖ്യപങ്കുവഹിച്ചത്.

സന്ദർശനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എത്രയുംവേഗം സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി 02232 34444, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി 0221 5904183 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.