• Logo

Allied Publications

Europe
ബ്രിട്ടനിൽ ഭീകരാക്രമണ ഭീഷണി
Share
ലണ്ടൻ: ബ്രിട്ടനിൽ ശക്തമായ ആക്രമണം നടത്താൻ ഭീകരാവാദ സംഘടന തയാറെടുപ്പ് നടത്തുന്നതായി ഇന്‍റലിജൻസ് മുന്നറിയിപ്പ്. രാജ്യത്തെ വിമാനത്താവളങ്ങളും ആണവ നിലയങ്ങളുമാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നതെന്നുമാണ് സൂചന. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ സർക്കാരിന് നൽകിയിരിക്കുന്നത്.

വിമാനത്താവളങ്ങളിലെയും ആണവ നിലയങ്ങളിലെയും സുരക്ഷാ സന്നാഹങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ ഭീകരർ വികസിപ്പിച്ചെടുത്തു കഴിഞ്ഞുവെന്നാണ് വിവരം. എയർപോർട്ടിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും തിരിച്ചറിയാനുള്ള സ്കാനർ ബൈപാസ് ചെയ്യാനുള്ള മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവിലുള്ള ഇലക്ട്രോണിക് സുരക്ഷാ പരിശോധനയിലൂടെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താൻ സാധിക്കാത്ത തരത്തിലുള്ള ആധുനിക മാർഗമാണ് ഭീകരർ ഉപയോഗിക്കാൻ പോകുന്നതെന്നാണ് മുന്നറിയിപ്പ്.

ഹാക്കർമാരെ ഉപയോഗിച്ച് ആണവ നിലയങ്ങളിലെ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ് ലാമിക് സ്റ്റേറ്റ് ഭീകരർ മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലും ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് രഹസ്വാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.