• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ഇമാമുമാർക്ക് ദൈവശാസ്ത്ര പഠനം നിർബന്ധമാക്കും
Share
ബേണ്‍: സ്വിറ്റ്സർലൻഡിൽ മുസ് ലിം മതപുരോഹിതർക്ക് ദൈവശാസ്ത്ര പഠനം നിർബന്ധമാക്കണമെന്ന് പഠന റിപ്പോർട്ട്. കുറച്ച് നാളുകൾ മാത്രം സ്വിറ്റ്സർ ലൻഡിൽ താമസിക്കുന്ന ഇമാമുമാർ എങ്ങനെ യുവ സ്വിസ് മുസ് ലിം യുവാക്കളുടെ വികാരം മനസിലാക്കും എന്ന ചോദ്യമാണ് അടിയന്തര ദൈവശാസ്ത്ര പഠനം നിർബന്ധമാക്കാൻ കാരണമായത്.

ഇസ് ലാമിക് സ്റ്റഡീസ് വിദഗ്ധൻ അന്ത്രയാസ് ടുങ്ങർ സനേറ്റിയാണ് പഠനം നടത്തി റിപ്പോർട്ട് നൽകിയത്. തുർക്കിയാണ് നിലവിൽ രാജ്യത്തെ മോസ്ക്കുകളിലേക്ക് മത പുരോഹിതരെ നിയമിക്കുന്നത്. രാജ്യത്തെ മൂന്ന് ഒൗദ്യോഗിക ഭാഷകളിലൊന്നുപോലും ഈ പുരോഹിതർക്ക് അറിയില്ലെന്നതാണ് വസ്തുത. അഞ്ച് വർഷത്തേയ്ക്കായി നിയമിക്കപ്പെടുന്ന മതപുരോഹിതർ സ്വിസ് മുസ് ലിംകളുടെ ജീവിതശൈലി മനസിലാക്കാൻ അപര്യാപ്തരാണെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തൽ. ഇതിലേക്കായി മതപുരോഹിതർക്ക് അക്കാഡമിക് യോഗ്യതകൾ നിർബന്ധമാക്കണം. തന്നെയുമല്ല പരിപൂർണ ദൈവശാസ്ത്ര പഠനമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവർ മുൻപ് പഠിച്ചതിന്‍റെ തുടർച്ച മാത്രം ഇവിടെ നടത്തുക. അങ്ങനെ ചെയ്യുന്പോൾ രാജ്യത്തിന്‍റെ നിയമവും സംസ്കാരവും പഠിക്കുവാൻ മതപുരോഹിതർക്ക് അവസരം ലഭിക്കുമെന്നും പഠനത്തിൽ പറയുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.