• Logo

Allied Publications

Europe
എർദോഗാന്‍റെ നാസി പരാമർശം: വിവാദം കത്തുന്നു
Share
ബെർലിൻ: തുർക്കി റാലി നിരോധിച്ച ജർമൻ നടപടിയെ പഴയ നാസി കാലഘട്ടത്തിലേതു പോലെയാണെന്ന തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ ആരോപണം കത്തിപ്പടരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശാന്തത കൈവെടിയരുതെന്ന് ജർമൻ നേതാക്കളോട് ചാൻസലർ ആംഗല മെർക്കൽ ഉപദേശിക്കുന്നതായി അവരുടെ വക്താവ് സ്റ്റെഫാൻ സൈബർട്ട് അറിയിച്ചു.

എർദോഗന്‍റെ ആരോപണം സൈബെർട്ട് നിരുപാധികം തള്ളുകയും ചെയ്തു. നാസി താരതമ്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മനുഷ്യരാശിയോട് നാസികൾ ചെയ്ത കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണുന്നതിനു തുല്യമായിരിക്കും അതെന്നും സൈബെർട്ട്.

ഇത്തരം താരതമ്യങ്ങൾ സ്വീകാര്യമല്ലെന്ന് മെർക്കലിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് പീറ്റർ ഓൾട്ട്മെയറും പറഞ്ഞു. ഇക്കാര്യം വ്യക്തമായ ഭാഷയിൽ ജർമൻ സർക്കാർ തുർക്കിയെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുർക്കിയിൽ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം തേടി ഹിതപരിശോധന നടത്തുന്നതിന്‍റെ ഭാഗമായുള്ള കാന്പയിൻ എന്ന നിലയിലാണ് ജർമനിയിലെ തുർക്കി വംശജരെ ഉദ്ദേശിച്ച് റാലികൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, ജർമൻ പ്രാദേശിക ഭരണകൂടങ്ങൾ ഇവയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.