• Logo

Allied Publications

Europe
എപ്പോൾ മരിക്കണമെന്നു സ്വയം തീരുമാനിക്കാം: ജർമൻ കോടതി
Share
ബെർലിൻ: പ്രത്യേക സാഹചര്യങ്ങളിൽ, എപ്പോൾ, എങ്ങനെ മരിക്കണമെന്നു സ്വയം തീരുമാനിക്കാനും അവകാശം നൽകണമെന്ന് ജർമൻ അഡ്മിനിസ്ട്രേറ്റീവ് കോടതി വിധി. സ്റ്റിറോയ്ഡ് പേഷ്യന്‍റ്സിന് ഇത്തരത്തിൽ മരിക്കാൻ കൂടിയ തോതിൽ നാർക്കോട്ടിക്സ് കുത്തിവയ്ക്കാൻ അനുമതി നൽകാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ലൈപ്സിഷിലെ കോടതിയുടേതാണ് വിധി.

അതേസമയം, ഇത്തരത്തിൽ സ്വന്തം മരണകാര്യത്തിൽ തീരുമാനമെടുക്കുന്ന രോഗി അങ്ങനെയൊരു തീരുമാനം എടുക്കാൻ പറ്റിയ മാനസികാവസ്ഥയിലായിരിക്കണമെന്ന് ഉറപ്പു വരുത്തണം. ഇതു തന്നെ പ്രത്യേക കേസുകളിൽ മാത്രമേ അനുവദിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

2015 നവംബറിൽ ജർമനിയിൽ പുതിയ നിയമം പാസാക്കിയിരുന്നു. അത്യാവശ്യമായതും പ്രത്യേകവുമായ സാഹചര്യത്തിൽ മരണം വരിക്കാനുള്ള നിയമം പ്രാബല്യത്തലാക്കിയിരുന്നു. മറ്റു നിയമവ്യവസ്ഥയിൽപ്പെടാതെയുള്ള മരണങ്ങൾക്ക് അഞ്ചുവർഷംവരെ തടവും ലഭിക്കാൻ നിയമമുണ്ട്.

നാർക്കോട്ടിക്സ് നിയമത്തിൽനിന്നു വിരുദ്ധമായാണ് ഇതു ചെയ്യുക. ജർമനിയിൽ ഇത്തരം സംഭവങ്ങൾക്ക് അനുമതി കിട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായതിനാൽ പലരും സ്വിറ്റ്സർലൻഡിലും മറ്റുമാണ് ഇതിനായി പോകുക.

അതേസമയം കോടതിവിധിയെ ശക്തമായി വിമർശിച്ചുകൊണ്ട് ജർമനിയിലെ പേഷ്യന്‍റ് പ്രൊട്ടക് ഷൻ ഫൗണ്ടേഷൻ രംഗത്തുവന്നിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.