• Logo

Allied Publications

Europe
ജനപ്രതിനി എന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങൾ വിളിച്ചുപറഞ്ഞ് കൈയടിനേടാനില്ല: സുരേഷ് ഗോപി
Share
ലണ്ടൻ: ജനപ്രതിനിധി എന്ന നിലയിൽ നാടിന്‍റെ ന·യ്ക്കായി ചെയ്യുന്ന കാര്യങ്ങൾ വിളിച്ചുപറയുന്ന നിലപാടല്ല തനിക്കുള്ളതെന്നു പ്രശസ്ത മലയാള സിനിമാതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി പറഞ്ഞു. ബക്കിംഗ്ഹാം പാലസിൽ ഇന്ത്യാ യുകെ കൾച്ചറൽ ഫെസ്റ്റിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ അദ്ദേഹം ഹൈക്കമ്മീഷൻ ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോൾ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവൻ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികൾ ചെയ്യുന്ന കാര്യങ്ങൾ മുഴുവൻ ഫ്ളക്സ് വച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാൽ തന്നെ ഏൽപിച്ചിരിക്കുന്ന കാര്യങ്ങൾ കഴിയുന്നതും ആത്മാർഥമായി ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കലും രാഷ്ട്രീയത്തിൽ വരുമെന്ന് വിചാരിച്ചിരുന്നില്ല. രാഷ്ട്രക്കാരനാകാനാണ് താത്പര്യപ്പെട്ടത്. എന്നാൽ എല്ലാ രാഷ്ട്രീയത്തിലെയും എല്ലാ നല്ലതിനെയും ഉൾക്കൊള്ളുന്ന ഉത്തമ പൗരനായി കഴിയാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വളരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കൂടെനിന്നു പ്രവർത്തിക്കാനുള്ള ഭാഗ്യമാണ് ദൈവം നൽകിയിരിക്കുന്നത്. അത് മലയാളികളുടെ യശസ് ഉയർത്തുന്ന രീതിയിൽ പ്രവർത്തിക്കാൻ ഉപയോഗിക്കും. എന്നെ സ്നേഹിക്കുന്നവരുടെ പ്രാർഥനയാണ് ഏറ്റവും വലിയ ശക്തിയും ബലവും. സിനിമയിലും രാഷ്ട്രീയത്തിലും പാർലമെന്‍റിലുമെല്ലാം അതാണ് ശക്തി.

ദുഷ്ടലാക്കോടെ ചിലർ ഡീമോണിറ്റൈസേഷൻ എന്നു വിളിക്കുന്ന റീമോണിറ്റൈസേഷനും ഇതിന്‍റെ ഭാഗമാണ്. ഭൂരിഭാഗം ആളുകൾക്കും ഇത് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും ആരും പദ്ധതിക്ക് എതിരായിരുന്നില്ല. നടപ്പിലാക്കിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളാണ് എതിർപ്പുണ്ടാക്കിയത്.

ഒരുപാട് വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ അനാസ്ഥയാണ് ഇതിനു കാരണം. 29 വർഷം മുന്പ് സ്ഥലമെടുത്ത് 20 വർഷംമുന്പ് തറക്കല്ലിട്ട തിരുവനന്തപുരത്തെ മൂന്ന് പോസ്റ്റ് ഓഫിസ് കെട്ടിടങ്ങളുടെ പണിതുടങ്ങാൻ സ്വീകരിച്ച നടപടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴുവർഷമായി അനുമതി കാത്തിരിക്കുന്ന 450 കോടിയുടെ പദ്ധതിക്കും ഇത്തരത്തിൽ തന്‍റെ പ്രത്യേക ശ്രമഫലമായി 230 കോടി രൂപ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

സ്വീകരണയോഗത്തിൽ നടൻ ശങ്കർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ടി. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രമേശ് നായർ ഉൾപ്പെടെയുള്ള എംബസിയിലെ മലയാളി ഉദ്യോഗസ്ഥരും ലണ്ടനിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.