• Logo

Allied Publications

Europe
സ്വിസ് പൗരത്വത്തിന് മൂന്നാം തലമുറയ്ക്ക് ഇളവ് അനുവദിക്കാൻ ഹിതപരിശോധന ഫലം
Share
സൂറിച്ച്: പൗരത്വം നേടുന്നതിനുള്ള നടപടികളിൽ സ്വിസിൽ കുടിയേറിയ മൂന്നാം തലമുറക്ക് ഇളവ് അനുവദിക്കാൻ വൻ ഭൂരിപക്ഷത്തോടെ സ്വിസ് ജനത വിധിയെഴുതി. 60.4 ശതമാനം പേരാണ് ഹിതപരിശോധനയെ അനുകൂലിച്ചത്. ഒപ്പത്തിനൊപ്പം എന്നായിരുന്നു സൂചന പ്രവചനങ്ങൾ. പൗരത്വം നൽകുന്നതിന് ഇതര യൂറോപ്യൻ രാജ്യങ്ങളെക്കാൾ കർശനമായ ചട്ടങ്ങളുള്ള സ്വിറ്റ്സർലൻഡിൽ മൂന്നാം തലമുറക്ക് ഇളവുകൾ നൽകുന്നതിനെതിരെ സ്വിസ് പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിൽ യാഥാസ്ഥിക വലത് പക്ഷ കക്ഷികളുടെ തീവ്രമായ പ്രചാരണങ്ങളെ അതിജീവിച്ചാണ് സ്വിസ് ജനത അനുകൂലമായി വിധിയെഴുതിയത്.

26 പ്രവിശ്യകളിൽ 19 എണ്ണം അനുകൂലിച്ചപ്പോൾ ഏഴ് കന്േ‍റാണുകൾ വിപരീത നിലപാടെടുത്തു. ഫ്രഞ്ച് ഭാഷ മേഖലയിൽ കനത്ത ഭൂരിപക്ഷം നേടിയപ്പോൾ, ജർമൻ ഭാഷാമേഖലയിലെ കിഴക്കൻ പ്രവിശ്യകൾ ഇളവ് അനുവദിക്കുന്നതിന് എതിരായിരുന്നു. 25 വയസിന് താഴെയുള്ള, സ്വിസിൽ ജനിച്ച് അഞ്ചു വർഷമെങ്കിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയിട്ടുള്ളവർക്കാണ് ഹിതപരിശോധനയുടെ നേട്ടം ലഭിക്കുക. മാതാപിതാക്കളിൽ ഒരാളെങ്കിലും 10 വർഷത്തിൽ കുറയാതെ സ്വിസിൽ താമസിച്ചിരിക്കുക, ഇവിടെ വിദ്യാഭ്യാസം ചെയ്തിരിക്കുക, മുത്തച്ഛനോ, മുത്തശ്ശിയോ സ്വിസിൽ ഉണ്ടായിരിക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.

സ്വിസ് പൗരത്വത്തിനുള്ള അപേക്ഷകളിൽ നിലവിൽ വർഷങ്ങൾ നീണ്ട നടപടി ക്രമങ്ങളിലൂടെ അപേക്ഷകന്‍റെ വാസസ്ഥലത്തെ ലോക്കൽ അതോറിറ്റയാണ് പ്രധാനമായും തീരുമാനം എടുത്തിരുന്നത്. അധികൃതർക്കും പഞ്ചായത്തിലെ ജനങ്ങൾക്കും പൗരത്വം അനുവദിക്കുന്നതിലുള്ള റോൾ ഇതോടെ ഇല്ലാതാവും. പഞ്ചായത്തിന് ഇപ്പോഴുള്ള അധികാരം, അപേക്ഷ സ്വീകരിച്ചു തുടർ അനുമതിക്ക് കേന്ദ്രത്തിലേക്ക് അയക്കുന്നതായി ചുരുങ്ങും. ഫെഡറൽ അഡ്മിനിസ്ട്രേഷനായിരിക്കും പൗരത്വം അനുവദിക്കുക. പൗരത്വ ഫീസിലും കുറവുണ്ട്.

ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ ആദ്യകാല കുടിയേറ്റക്കാരുടെ മൂന്നാം തലമുറക്കാണ് പുതിയ നിയമം കൊണ്ട് പ്രയോജനമെങ്കിലും ഭാവിയിൽ ഇത് സ്വിറ്റ്സർലൻഡിൽ കുടിയേറിയിട്ടുള്ള സ്വിസ് സംസ്കാരം ഉൾക്കൊള്ളാതെ നിൽക്കുന്ന മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ളവർ ദുരുപയോഗിക്കുമെന്നാണ് ഹിതപരിശോധനയെ എതിർത്തവരുടെ വാദം. ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രമാണ് ഇവർ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. സ്വിസിലെ നിയമങ്ങളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ആർക്കും നിലവിലുള്ള നിയമങ്ങളിലൂടെ തന്നെ സ്വിസ് പൗരത്വം നേടുന്നതിന് തടസങ്ങളില്ലെന്നും സ്വിസ് പീപ്പിൾസ് പാർട്ടി വാദിച്ചിരുന്നു.

മൂന്നാം തലമുറയ്ക്ക് ഇളവ് അനുവദിച്ചതോടെ ഇരട്ട പൗരത്വം അനുവദിക്കരുതെന്ന വാദമാണ് പുതുതായി സ്വിസ് പീപ്പിൾസ് പാർട്ടി ഉന്നയിക്കുന്നത്. റോജർ ഫെഡറർ, സ്റ്റാനിസ്ലാവ് വാവ്റിങ്ക, സ്വിസ് ദേശീയ ഫുട്ബോൾ ടീമിലെ ഭൂരിപക്ഷം അംഗങ്ങൾ തുടങ്ങിയവർ വിവിധ രാജ്യങ്ങളുടെ പൗരത്വം കൂടി സ്വിസ് പൗരത്വത്തിന്‍റെ കൂടെ കൈവശംവയ്ക്കുന്നവരാകുന്പോൾ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യത തീർത്തും കുറവാണ്.

റിപ്പോർട്ട്: ടിജി മറ്റം

യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.