• Logo

Allied Publications

Europe
പരേതന്‍റെ ബീജം വഴി ഗർഭധാരണത്തിന് ജർമൻ കോടതിയുടെ വിലക്ക്
Share
ബെർലിൻ: പരേതനായ ഭർത്താവിന്‍റെ ബീജത്തിലൂടെ ഗർഭം ധരിക്കാൻ കൊതിച്ച് ജീവിച്ചിരിക്കുന്ന പീട്ര എന്ന മുപ്പത്തിയഞ്ചുകാരിയായ ജർമൻകാരിയുടെ സ്വപ്നങ്ങൾക്ക് തടയിടുന്നതായിരുന്നു ജർമനിയിലെ മ്യൂണിക്ക് റീജണ്‍ കോടതിയുടേതാണു വിധിപ്രസ്താവം.

2015 ൽ മരിച്ച ഭർത്താവ് ഹെർബർട്ടിന്‍റെ സ്നേഹഓർമകൾ നിലനിർത്താനാണ് പീട്രാ ശ്രമിച്ചത്. ഹൃദയ സംബന്ധമായി രോഗം വന്ന ഹെർബർട്ട് കൃത്രിമ ഹൃദയം കൊണ്ട് ജീവിക്കുന്നതിനിടയിൽ കൃത്രിമമായി ബീജസങ്കലനം നടത്തി കുട്ടികൾക്കു ജ·ം നൽകാൻ ശ്രമിച്ചുവെങ്കിലും 2015 ജൂലൈയിൽ മരിച്ചു. മരിക്കുന്നതിന് മുൻപു ഭർത്താവ് ദാനം ചെയ്ത പതിമൂന്നു സാന്പിൾ ബീജം ശീതികരിച്ച് സൂക്ഷിക്കാൻ ഒരു ലാബിനെ ഏൽപ്പിച്ചിരുന്നു. ലാബിൽ പ്രത്യേകമായി 196 മൈനസ് ഗ്രേഡിൽ ശീതികരിച്ച് സൂക്ഷിച്ചിരുന്ന ബീജം തിരിച്ചു നൽകാനാവില്ലെന്ന ലാബുകാരുടെ മറുപടിയാണ് പീട്രായെ കോടതിയിൽ എത്തിച്ചത്. ആവശ്യം നിരാകരിച്ച ലാബ് അധികൃതർക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു പീട്ര. എന്നാൽ കോടതി വാദിക്കാരിയെ നിശിതമായി വിമർശിക്കുക മാത്രമല്ല ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന്‍റെ പിതാവിന്‍റെ സ്ഥാനത്ത് പരേതൻ എന്ന് എഴുതി ചേർക്കാൻ ആവില്ലെന്നും പറഞ്ഞുകൊണ്ടാണ് വിധി പ്രസ്താവിച്ചത്. കുട്ടികളെ വേണമെങ്കിൽ പുതിയ ജീവിതപങ്കാളിയെ തേടി വിവാഹിതയാവൂ എന്നും കോടതി പീട്രയെ ഉപദേശിച്ചു.

2010ൽ ജീവിതപങ്കാളി വാഹനാപകടത്തിൽ മരിച്ചു കഴിഞ്ഞതിനുശേഷം റോസ്റ്റോക്കിലെ റീജണൽ കോടതിയിൽ സമാനമായ ഒരു കേസ് എത്തിയിരുന്നു. അന്നത്തെ കേസ് വാദിക്ക് അനുകൂലമായി വിധിച്ചിരുന്നു.എന്നാൽ ജർമനിയിലെ നിലവിലെ നിയമവ്യവസ്ഥയിൽ (§ 4 Abs. 1 Nr. 3) ഇത്തരമൊരു പ്രകിയ കുറ്റകരവും ശിക്ഷാർഹവുമാണ്. പുതിയ നിയമം അനുസരിച്ച് പരേതന്‍റെ ബീജം സ്വീകരിക്കുന്നവർക്ക് മൂന്നു വർഷത്തെ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.