• Logo

Allied Publications

Europe
സ്വിസിലും മരുന്നുവില കുറയും
Share
സൂറിച്ച്: മരുന്നുകളുടെ വില പിടിച്ചുനിർത്താനുള്ള നടപടികളുമായി സ്വിസ് സർക്കാരും മുന്നോട്ടുപോകുന്നു. ജെനെറിക് മെഡിസിനുകളുടെ വില കുറച്ചും മൂന്നു വർഷം കൂടുന്പോൾ മരുന്നുകളുടെ വിലയിൽ നടന്നുകൊണ്ടിരുന്ന പ്രൈസ് കണ്‍ട്രോളിംഗ് ഇനി മുതൽ എല്ലാ വർഷവും നടപ്പാക്കിയും അടുത്ത മൂന്നു വർഷം കൊണ്ട് 24 കോടി സ്വിസ് ഫ്രാങ്കിന്‍റെ ചെലവ് ചുരുക്കലാണ് ലക്ഷ്യമിടുന്നതെന്ന് സ്വിസ് ആരോഗ്യമന്ത്രി അലൈൻ ബെർസേട് മാധ്യമങ്ങളോട് പറഞ്ഞു.

ഇൻഷ്വറൻസ് കവറേജുള്ള 2500 ഓളം മരുന്നുകളിൽ മൂന്നിൽ ഒന്നോളം മരുന്നുകളുടെ വിലയിൽ എല്ലാ വർഷവും ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പ്രൈസ് കണ്‍ട്രോളിംഗ് ഏർപ്പെടുത്തും. 18 കോടിയുടെ വില കുറയ്ക്കലാണ് ഇതിലൂടെ അടുത്ത മൂന്നു വർഷംകൊണ്ട് ലക്ഷ്യമിടുന്നത്. ജെനെറിക് മെഡിസിനുകളുടെ വില, മരുന്നിന്‍റെ ഒറിജിനൽ ഘടകങ്ങളുള്ള മരുന്നിനേക്കാൾ സ്വിസിൽ കുറവാണെങ്കിലും ഇതേ മരുന്നിന് അയൽ രാജ്യങ്ങളിലുള്ള വിലയുമായി തട്ടിച്ചുനോക്കിയാൽ ഇപ്പോഴും ഉയരത്തിലാണ്. ആറ് കോടിയുടെ ചെലവ് ചുരുക്കലാണ് ഈ ഇനത്തിൽ നടപ്പാക്കുക. ജെനെറിക് മെഡിസിനുകളുടെ കാര്യത്തിൽ മരുന്നിന്‍റെ കൂടിയ വില നിശ്ചയിച്ചുള്ള പ്രൈസ് റഫറൻസ് ലിസ്റ്റും താമസിയാതെ തയാറാക്കും.

ഈ ആഴ്ച ആദ്യമാണ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ബഹുരാഷ്ട്ര മരുന്നു കന്പനികളുടെ മേധാവികളെ വിളിച്ചുവരുത്തി മരുന്നു വില കുറയ്ക്കാൻ ആവശ്യപ്പെട്ടത്. അതേസമയം കോടതി നിർദേശമാണ് മരുന്നുവില നിയന്ത്രണം ഏർപ്പെടുത്താനുള്ള സ്വിസ് ആരോഗ്യ വകുപ്പിന്‍റെ നടപടികൾക്ക് പിന്നിൽ.

റിപ്പോർട്ട്: ടിജി മറ്റം

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.