• Logo

Allied Publications

Europe
ഗ്രാമവാസികൾക്ക് പരാതി, മണിമുഴക്കത്തിന്‍റെ ദൈർഘ്യം കുറച്ചു
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ ഗ്രാമങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചയും ശബ്ദവുമാണ് പള്ളികളും പള്ളിമണികളും. സമയാസമയങ്ങളിൽ മുഴങ്ങുന്ന പള്ളിമണികൾ ഗ്രാമങ്ങളുടെ മുഖമുദ്ര ആകുന്പോൾ തന്നെ, ചിലപ്പോഴെങ്കിലും ഗ്രാമവാസികളിൽ ചിലർക്ക് സ്വീകാര്യം അല്ലാതായി മാറുകയും ചെയ്യാറുണ്ട്. ഇത്തരം ഒരു സംഭവമാണ് സ്വിസ് പ്രവിശ്യയായ സെന്‍റ് ഗാലനിലെ ഡെഗേർസ് ഹൈമിൽ നിന്നും കേൾക്കുന്നത്.

സ്വിസിലെ മിക്ക ഗ്രാമങ്ങളിലെയും പോലെ ഡെഗേർസ് ഹൈമിലും രണ്ട് പള്ളികളാണുള്ളത്. ഇവ രണ്ടും വിവിധ കത്തോലിക്ക വിഭാഗത്തിൽപെട്ടവയുമാണ്. രണ്ട് പള്ളികളിൽ നിന്നും സമയാസമയങ്ങളിൽ പള്ളിമണികൾ മുഴങ്ങി കൊണ്ടിരിക്കും. ഇരുവിഭാഗത്തിനും ബാധകമാകാതെ ഗ്രാമവാസികളിൽ ചിലർ മണിമുഴക്കം അധികമാണെന്ന് പരാതിപ്പെട്ടതിനെത്തുടർന്നു ഏഴ് വർഷം മുന്പ് ഒരു പള്ളിയുടെ പാരിഷ് കമ്മിറ്റി, രാത്രിയിലെ മണിമുഴക്കം നിർത്താനും പകൽ സമയത്തെ മണിമുഴക്ക സമയത്തിൽ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ പള്ളിയിലെ മണിമുഴക്കത്തിൽ കുറവു വരുത്താൻ അന്ന് പള്ളിക്കമ്മിറ്റി തയാറായിരുന്നില്ല.

പരാതിക്കാരും പരാതികളുടെ എണ്ണവും കൂടിയപ്പോൾ രണ്ടാമത്തെ പള്ളിയും മണിമുഴക്കത്തിൽ കുറവ് വരുത്താൻ തയാറായി. പള്ളിക്കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചു ഈ വർഷം ഏപ്രിൽ വരെ പൈലറ്റ് പ്രോജക്ട് ആയി രാത്രി 10 മണിക്കുശേഷവും രാവിലെ ആറിന് മുന്പും പള്ളിമണി മുഴങ്ങില്ല. പ്രാർഥനക്ക് സമയമായി എന്ന് ഓർമിപ്പിക്കുന്ന 11 ന്‍റെയും വൈകുന്നേരം ആറിന്‍റെയും മണികളുടെ ദൈർഘ്യം അഞ്ചിൽ നിന്നും മൂന്ന് മിനിറ്റായി കുറയ്ക്കും. ഞായറാഴ്ച കുർബാനക്ക് മുന്പ്, പള്ളിയിലെ അഞ്ചു മണികളും ഒരുമിച്ചു അടിക്കുന്നത്, 10 ൽ നിന്നും എട്ട് മിനിറ്റായി കുറയ്ക്കും. പകൽ സമയത്ത് ഓരോ മണിക്കൂറിലും പള്ളി മണി മുഴങ്ങുന്നത് പതിവുപോലെ തുടരും. ഇപ്പോഴത്തെ പരിഷ്കരണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പാരിഷ് കൗണ്‍സിൽ പ്രസിഡന്‍റ് മാർക്ക്സ് സ്റ്റീഹിലി പറഞ്ഞു.

റിപ്പോർട്ട്: ടിജി മറ്റം

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ