• Logo

Allied Publications

Europe
മെർക്കലിന് ട്രംപിന്റെ ക്ഷണം, വൈറ്റ് ഹൗസിലേക്ക്
Share
ബർലിൻ: ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം ആദ്യമായി ജർമൻ ചാൻസലർ അംഗല മെർക്കലുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തോടെ രൂക്ഷമാണെങ്കിലും, മെർക്കലിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചുകൊണ്ടാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.

ട്രംപിന്റെ മറ്റൊരു കടുത്ത വിമർശകയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഇപ്പോൾ യുഎസ് സന്ദർശനം നടത്തി വരുകയാണ്. അവരെ ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മെർക്കലിനെ കൂടാതെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് എന്നിവരുമായും ട്രംപ് ഫോണിൽ ചർച്ച നടത്തി.

ട്രംപും മെർക്കലും തമ്മിൽ നടത്തിയ ചർച്ചയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ. തെരേസ മേയുമായി നടത്തിയ ചർച്ചയിൽ എന്നതുപോലെ, നാറ്റോയുടെ പ്രധാന്യം മെർക്കലുമായി നടത്തിയ ചർച്ചയിലും ട്രംപ് അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ജയിച്ച ശേഷവും നാറ്റോയ്ക്ക് എതിരായ നിലപാടാണ് ട്രംപ് പരസ്യമായി സ്വീകരിച്ചു വന്നിരുന്നത്.

റഷ്യയുമായി പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന സംഘർഷം, കിഴക്കൻ ഉക്രെയ്ൻ പ്രശ്നം, മധ്യപൂർവേഷ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ എന്നിവയും മെർക്കൽ – ട്രംപ് ചർച്ചയിൽ വിഷയങ്ങളായി. ഫോൺ സംഭാഷണം 45 മിനിറ്റ് ദീർഘിച്ചു. എന്നാൽ, ട്രംപും തെരേസ മേയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നാൽപ്പത് മിനിറ്റ് മാത്രമാണ് ദീർഘിച്ചത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.