• Logo

Allied Publications

Europe
ജർമനിയിൽ ആറു കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി
Share
ബെർലിൻ: ജർമനിയിലെ ബവേറിയയിൽ ആറു കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വാരാന്ത്യത്തിൽ ഗാർഡൻ പാർട്ടിക്കായി ഒത്തുകൂടിയ പതിനെട്ടും പത്തൊന്പതും വയസുള്ളവരാണ് മരിച്ചത്.

തെക്കൻ ബവേറിയയിലെ ആൻസ്റ്റൈനിലാണ് സംഭവം. ഞായറാഴ്ച ഗാർഡൻ ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ആറുപേരിൽ ഒരാളുടെ സഹോദരിയും ഉൾപ്പെടുന്നു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ്. അക്രമങ്ങളൊന്നും നടന്നതിനു സൂചനയും ലഭിച്ചിട്ടില്ല.

മരംകൊണ്ടു നിർമിച്ച ഗാർഡൻ ഹൗസിൽ മരക്കരിയിട്ട് തീയുണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടും തണുപ്പിൽ നിന്നും രക്ഷനേടാൻ കൽക്കരി പോലുള്ള വസ്തുക്കൾ കത്തിച്ചപ്പോഴുണ്ടായ കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാവും മരണം സംഭവിച്ചതെന്നു പോലീസ് അനുമാനിക്കുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

നൈറ്റ് പാർട്ടി കഴിഞ്ഞു കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് ടെലഫോണിൽ ബന്ധപ്പെട്ടുവെങ്കിലും മറുപടിയില്ലാതെ വന്നപ്പോൾ ഗാർഡൻ ഹൗസിന്‍റെ ഉടമ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇയാളുടെ മക്കളാണ് മരിച്ച സഹോദരങ്ങളായ ഫ്ളോറിയാനും (19) റബേക്കയും. റബേക്കയുടെ പതിനെട്ടാം ജ·ദിനം ആഘോഷിക്കാനാണ് കൗമാരക്കാർ ഒത്തുകൂടിയത്. സംഭവമറിഞ്ഞ് ആംബുലൻസും രക്ഷപ്രവർത്തകരും എത്തും മുന്പേ മരണം സംഭവിച്ചിരുന്നു.

സംഭവം 8200 ആളുകൾ താമസിക്കുന്ന ആൻസ്റ്റൈൽ എന്ന കൊച്ചുഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സംഭവദിവസം ആൻസ്റ്റൈനിൽ മൈനസ് 11 ഡ്രിഗ്രിയായിരുന്നു അന്തരീക്ഷ താപനില.

മരിച്ചവരുടെ ആത്മശാന്തിക്കായി ആൻസ്റ്റൈൻ സെന്‍റ് നിക്കോളാസ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയും നടക്കും.

ഇതുപോലെ സമാനമായ ഒരു സംഭവം കൊടൈക്കനാലിൽ ഇക്കഴിഞ്ഞ ഡിസംബറിൽ ഉണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. കൊച്ചിയിൽ നിന്നും ടൂറിനുപോയ 12 വിദ്യാർഥികളിൽ രണ്ടു ആലപ്പുഴ സ്വദേശികൾ മരിച്ചിരുന്നു. അതും കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നായിരുന്നു കണ്ടെത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ