• Logo

Allied Publications

Europe
സൂറിച്ച് എയർപോർട്ടിന് സർവകാല റിക്കാർഡ്
Share
സൂറിച്ച്: സൂറിച്ച് എയർപോർട്ട് 21 വർഷത്തെ പ്രവർത്തന ചരിത്രത്തിൽ പോയ വർഷമാണ് ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്തത്. 2,76,66,428 പേരാണ് ഇതുവഴി കടന്നു പോയത്. ഒട്ടാകെ 2.70 ലക്ഷം ഫ്ളൈറ്റുകളിൽ 54.2 ശതമാനവുമായി സ്വിസ് ഇന്റർനാഷണൽ എയർലൈൻസാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലെന്നും സൂറിച്ച് എയർപോർട്ടിന്റെ പത്രകുറിപ്പിൽ പറയുന്നു.

ദീർഘദൂര യാത്രക്കാരെ അപേക്ഷിച്ച് റീജണൽ ഫ്ളൈറ്റുകളിലെ യാത്രക്കാരുടെ എണ്ണത്തിലാണ് വൻ കുതിപ്പ് ഉണ്ടായത്. ട്രാൻസിറ്റ് യാത്രക്കാരും കൂടുതലായെത്തി. എയർലൈൻസുകൾ സൂറിച്ചിൽ നിന്നുമുള്ള ഫ്ളൈറ്റുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടിയതിനൊപ്പം ഓരോ ഫ്ളൈറ്റിലും യാത്ര ചെയ്യുന്നവരുടെ എണ്ണവും വർധിച്ചു.

4.33 ലക്ഷം ടണ്ണുമായി ചരക്ക് ട്രാൻസ്പോർട്ടിലും പോയവർഷം സൂറിച്ച് എയർപോർട്ട് മുന്നിലെത്തി. സ്വിസിലുള്ളവരെ കൂടാതെ ലിഹ്സ്റ്റൻസ്റ്റൈൻ, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരും യാത്രക്ക് സൂറിച്ച് എയർപോർട്ടിനെ പ്രധാനമായും ആശ്രയിക്കുന്നു.

റിപ്പോർട്ട്: ടിജി മറ്റം

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ