• Logo

Allied Publications

Europe
ആത്മഹത്യാ ടൂറിസത്തിന് സ്വിറ്റസർലൻഡിലേക്ക് ഒഴുക്ക്
Share
സൂറിച്ച്: ആത്മഹത്യാ ടൂറിസത്തിനുവേണ്ട സഹായം ഒരുക്കുന്ന സ്വിറ്റ്സർലൻഡിലെ സംഘടനയായ ഡിഗ്നിറ്റാസ് 2016 ൽ 201 പേർക്ക് മരണം ഒരുക്കിയതായി റിപ്പോർട്ടു ചെയ്തു. ഡിഗ്നിറ്റാസിൽ നിന്നും മരണം സ്വീകരിച്ചവരിൽ ആറ് പേർ മാത്രമാണ് സ്വിറ്റ്സർലൻഡുകാർ. ബാക്കി വരുന്ന 195 പേരും വിദേശത്തു നിന്നും ആത്മഹത്യാ ടൂറിസത്തിനായി വന്നവരാണ്.

ജർമനി 73, യുകെ 47, ഫ്രാൻസ് 30 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കണക്ക്. ഓസ്ട്രിയ, ഇസ്രായേൽ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുപോലും മരിക്കാനായി സ്വിറ്റസർലൻഡിലേക്കു ആളുകൾ എത്തിയതായി ഡിഗ്നിറ്റാസ് പറയുന്നു. ഇതേപോലെ മരണത്തിനു സൗകര്യം ചെയ്തു കൊടുക്കുന്ന മറ്റൊരു ഓർഗനൈസേഷനായ എക്സിറ്റിന്റെ കണക്കുകൾ കൂടെ കൂട്ടിയാൽ, സ്വിറ്റസർലൻഡിലേക്കു മരണത്തിനായി പ്രതിവർഷം വരുന്നവരുടെ എണ്ണം ഇനിയും ഉയരും.

ഡോക്ടറുടെ സാക്ഷ്യപത്രമുള്ള, ചികിൽസിച്ചാൽ സുഖപ്പെടാത്ത രോഗപീഡകൾ അനുഭവിക്കുന്നവർക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് നിശ്ചയിച്ചാൽ അതനുവേണ്ട സൗകര്യങ്ങളാണ് ഡിഗ്നിറ്റാസ്, എക്സിറ്റ് പോലുള്ള സംഘടനകൾ നിശ്ചിത ഫീസ് ഈടാക്കി ചെയ്തു കൊടുക്കുന്നത്. ദയാവധത്തിന് ഒട്ടുമിക്ക രാജ്യങ്ങളിലും അനുമതി ഇല്ലാത്തപ്പോൾ, സ്വിറ്റസർലൻഡിൽ അതിന് അനുമതിയുള്ളതാണ് ആത്മഹത്യാ ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടാൻ കാരണം.

ഡിഗ്നിറ്റാസ് സംഘടനയിൽ അംഗത്വം എടുക്കുന്നവർക്കാണ് ഈ സൗകര്യങ്ങൾ ചെയ്യുന്നത്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവും. 7764 പേർക്കാണ് നിലവിൽ ഡിഗ്നിറ്റാസിൽ അംഗത്വം ഉള്ളത്. ഇതിൽ 473 പേർ 2016 ൽ മാത്രം പുതുതായി അംഗത്വം എടുത്തവരാണ്. ഇത് 2015 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കൂടുതലാണ്. എന്നാൽ മരണം സ്വീകരിച്ചവരുടെ എണ്ണം 222 ൽ നിന്നും 201 ലേക്ക് പോയ വർഷം കുറഞ്ഞെന്നും ഡിഗ്നിറ്റാസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കി.

റിപ്പോർട്ട്: ടിജി മറ്റം

ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ