• Logo

Allied Publications

Europe
പോലീസ് വലയത്തിൽ ജർമനിയിൽ പുതുവർഷം ആഘോഷിച്ചു
Share
ബർലിൻ: കഴിഞ്ഞ വർഷത്തെ പുതുവർഷ രാവിൽ സംഭവിച്ചതു പോലുള്ള അനിഷ്‌ട സംഭവങ്ങളൊന്നുമില്ലാതെ ജർമനിയിൽ പുതുവർഷ ആഘോഷങ്ങൾ കെട്ടടങ്ങി. രാജ്യത്താകമാനം പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്‌ഥരുമായി 10,000 പേരെ നിയോഗിച്ചിരുന്നു. ഇവർ അക്ഷരാർഥത്തിൽ തീർത്ത വലയത്തിനുള്ളിലാണ് ആഘോഷ പരിപാടികളെല്ലാം നടത്തിയത്.

സംശയം തോന്നിയവരെയൊക്കെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഴപ്പക്കാരെന്നു തോന്നിയ ആയിരത്തോളം പേരെ പോലീസ് നിയന്ത്രിച്ച്, നിർദിഷ്‌ട സ്‌ഥലങ്ങളിൽ മാത്രം പോകാൻ അനുവദിച്ചു. ബർലിനിൽ 10 ലക്ഷം പേരാണ് പുതുവർഷാഘോഷത്തിനായി ഒത്തുകൂടിയത്. ബ്രാൻഡൻബുർഗ് ഗേറ്റായിരുന്നു എല്ലാവരുടെയും ആകർഷണ കേന്ദ്രം. കനത്ത സുരക്ഷയും കടുത്ത നിയന്ത്രണവും രാജ്യത്താകമാനം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ തവണ പ്രശ്നമുണ്ടാക്കിയവരെ പോലെ തോന്നിക്കുന്നവരെയൊക്കെ പോലീസ് പിടികൂടുന്ന അവസ്‌ഥ ഇടയ്ക്ക് ചെറിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി. നോർത്ത് ആഫ്രിക്കക്കാരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചിരുന്നു. ആഘോഷങ്ങൾക്ക് തിളക്കം നഷ്‌ടമാവാതിരിക്കാൻ സുരക്ഷ ശക്‌തമാക്കിയിരുന്നു. ആക്രമണം തടയുന്നതിന് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയതെന്ന് ബർലിൻ പോലീസ് പറഞ്ഞു.

1700 പോലീസ് ഓഫീസർമാരെയാണ് വിന്യസിച്ചത്. വെടിമരുന്നു പ്രയോഗങ്ങളും ഗ്ലാസ് ബോട്ടിലുകളും നിരോധിച്ചിരുന്നു. ഡിസംബറിൽ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ആക്രമണത്തിൽ 12 പേരുടെ ജീവൻ പൊലിഞ്ഞ പശ്ചാത്തലത്തിലാണിത്.

പാരിസിലെ ഈഫൽ ടവറിനു സമീപത്തും വെടിമരുന്നുപ്രയോഗം നിരോധിച്ചിരുന്നു.രാജ്യത്ത് പൊതുഅവധി ദിനങ്ങളിൽ 90,000ത്തോളം പോലീസുകാരെ വിന്യസിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലീ റോക്സ് പറഞ്ഞു. പുതുവത്സരദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടെന്നു സംശയിച്ച് മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2016 മാർച്ചിൽ നടന്ന ഭീകരാക്രമണത്തിൽ മുന്നൂറിലേറെ പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആക്രമണ ഭീഷണി മുന്നിൽക്കണ്ട് ബ്രസൽസിലും സുരക്ഷ ശക്‌തമാക്കിയിരുന്നു.

കഴിഞ്ഞവർഷവും പുതുവർഷാഘോഷത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്പെയിൻ തലസ്‌ഥാനമായ മഡ്രിഡിൽ 1600 പോലീസുകാരെ അധികം വിന്യസിച്ചിരുന്നു. ഇറ്റലിയിലും ഭീതിയുടെ നിഴലിലാണ് ആഘോഷം നടത്തിയത്. തുർക്കിയിലെ ഭീകരാക്രമണം ഒഴിച്ചാൽ യൂറോപ്പിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും പുതുവർഷ രാവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ