• Logo

Allied Publications

Europe
സ്വിസിൽ തൊഴിൽ നിയമനങ്ങളിൽ തദ്ദേശീയർക്ക് മുൻഗണന
Share
സൂറിച്ച്: തൊഴിൽ മേഖലയിൽ ഒഴിവു വരുമ്പോൾ തദ്ദേശീയരെ ആദ്യം പരിഗണിച്ചശേഷമേ മറ്റുള്ളവരെ പരിഗണിക്കാവൂ എന്ന നിയമം സ്വിസ് പാർലമെന്റ് പാസാക്കി. 98 പേർ അനുകൂലിച്ചും 67 പേർ എതിർത്തും വോട്ട് ചെയ്തു. 33 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

ഇയു രാജ്യങ്ങളിൽ നിന്നും ജോലി തേടി സ്വിസിലേക്കുള്ള കൂട്ട കുടിയേറ്റം നിയന്ത്രിക്കാൻ 2014 ൽ ജനങ്ങൾ ഹിതപരിശോധനയിലൂടെ അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ നിയമം കൊണ്ടുവന്നതെങ്കിലും ഈ ആവശ്യത്തിനുവേണ്ടി പ്രവർത്തിച്ച വലതുപക്ഷ പാർട്ടികളായ എസ്വിപിയും സിവിപിയും പുതിയ നിയമത്തിൽ തൃപ്തരല്ലെന്നും വേണ്ടിവന്നാൽ വീണ്ടും ഹിതപരിശോധന കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി. തദ്ദേശീയർക്ക് ഒഴിവുകളിൽ മുൻഗണന നൽകുന്ന നിയമം ദുർബലമാണെന്നാണ് ഇവരുടെ വാദം.

പുതിയ നിയമപ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഉയർന്നു നിൽക്കുന്ന ബ്രാഞ്ചുകളിൽ ഒഴിവു വരുമ്പോൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളേയും ഉൾപ്പെടുത്തി മാത്രമേ തൊഴിലുടമക്ക് നിയമനം നടത്താൻ സാധിക്കൂ. ഒഴിവ്, എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുക, ഒരു നിശ്ചിതകാലം അവിടെ റിപ്പോർട്ട് ചെയ്ത തൊഴിൽരഹിതരെ മാത്രം ജോലിക്കായി പരിഗണിക്കുക, അവരുമായി അഭിമുഖം നടത്തി അതിന്റെ ഫലം എക്സ്ചേഞ്ചിനെ അറിയിക്കുക, അനുയോജ്യരായ ഉദ്യോഗാർഥികളെ കിട്ടുന്നില്ലെങ്കിൽ മാത്രം, അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ബോധ്യപ്പെടുത്തി ഇയു രാജ്യങ്ങളിൽനിന്നുള്ളവരെ നിയമിക്കാൻ അനുവാദമുള്ളൂ.

അതേസമയം യൂറോപ്യൻ യൂണിയനിൽ നിന്നും തൊഴിൽ തേടി സ്വിസിലേക്കുള്ള ഒഴുക്ക് തടയാൻ പുതിയ നിയമം പര്യാപ്തമല്ലെന്നാണ് വലതുപക്ഷ കക്ഷികളുടെ നിലപാട്. തൊഴിലില്ലായ്മ നിരക്ക് കൂടിയ ബ്രാഞ്ചുകളിൽ മാത്രമല്ല, എല്ലാ തൊഴിൽ മേഖലക്കും ഇത് ബാധകം ആക്കുക, ഇയു ആയുള്ള ഉഭയ കക്ഷി കരാർ റദ്ദാക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ.

ഫലത്തിൽ ഹിതപരിശോധനയുടെ സത്തയിൽ വെള്ളം ചേർത്താണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. ഹിതപരിശോധനയുടെ വികാരം അതേപടി നിലനിർത്തിയ നിയമമായിരുന്നു പാർലമെന്റ് പാസാക്കിയിരുന്നെങ്കിൽ, അത് യൂറോപ്യൻ യൂണിയനുമായി ഏറ്റുമുട്ടലിന് കാരണമാകുമായിരുന്നു. 2020 ൽ ഇയു വുമായി യോജിച്ചു പ്രവർത്തിക്കാൻ കരാറായ ഗവേഷണ പ്രോജക്ടായ ഹൊറിസോണും അനിശ്ചിതത്തിൽ ആയേനെ. സ്വിസ് സർക്കാരും സോഷ്യലിസ്റ്റ് ഗ്രീൻ, ലിബറൽ പാർട്ടികളും തലവേദനകൾ തത്കാലം ഒഴിവായ ആശ്വാസത്തിലാണ്. പുതിയ നിയമം യൂറോപ്യൻ യൂണിയനും അംഗീരിക്കേണ്ടതുണ്ടെങ്കിലും പ്രശ്നം ഉണ്ടാകാനിടയില്ലെന്നാണ് ഇയു നൽകുന്ന സൂചന.

റിപ്പോർട്ട്: ടിജി മറ്റം

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ