• Logo

Allied Publications

Europe
ഹിറ്റ്ലറുടെ ജന്മഗൃഹം ഓസ്ട്രിയൻ സർക്കാർ ഏറ്റെടുത്തു
Share
വിയന്ന: അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയയിലെ വിവാദ ജന്മഗൃഹം ഓസ്ട്രിയൻ പാർലമെന്റ് നിയമ നിർമാണത്തിലൂടെ പിടിച്ചെടുത്തു. ഇതോടെ വർഷങ്ങൾ നീണ്ട വിവാദങ്ങൾക്ക് വിരാമമാകും.

1889 ൽ ഹിറ്റ്ലർ ജനിച്ച മൂന്നു നില കെട്ടിടമാണ് പ്രത്യേക നിയമനിർമാണത്തിലൂടെ സർക്കാർ ഏറ്റെടുത്തത്. ഓസ്ട്രിയയും ജർമനിയും അതിർത്തി പങ്കിടുന്ന ഓബർ ഓസ്ട്രിയ സംസ്‌ഥാനത്തിലെ ബ്രൌനൗ ആം ഇൻ എന്ന സ്‌ഥലത്താണ് ഹിറ്റ്ലർ ജനിച്ചത്. കെട്ടിടത്തിന്റെ ഉടമസ്‌ഥയായ ഗെർലിഡ പോമർ ഈ കെട്ടിടം വിട്ടുനൽകുവാൻ തയാറായില്ല. നീണ്ട നിയമയുദ്ധങ്ങ ൾക്കൊടുവിലാണ് കെട്ടിടം സർക്കാർ ഏറ്റെടുക്കുന്നത്. പകരമായി പോമർക്ക് നഷ്‌ടപരിഹാരം ലഭിക്കും.

ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി വോൾഫ്ഗാങ് സോബോട്ക, മേയർ യോഹന്നാസ് വൈഡ്ബാഹറുമായി ചർച്ച നടത്തിയശേഷമാണ് ജില്ലാ ഭരണാധികാരി ജോസഫ് പ്യൂരിങ്ങർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ഹിറ്റ്ലറുടെ ജന്മഗൃഹം ഇടിച്ചു നിരത്തില്ലെന്നും ഇതൊരു സാമൂഹ്യ ക്ഷേമ കേന്ദ്രമാക്കി മാറ്റുവാനാണ് തീരുമാനമെന്നും ജോസഫ് പ്യൂരിങ്ങർ വ്യക്‌തമാക്കി. കെട്ടിടം എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഒരു വർക്കിംഗ് കമ്മിറ്റിയേയും സർക്കാർ രൂപീകരിച്ചു. ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും സംസ്‌ഥാന ഭരണകൂടത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതിനിധികൾ അടങ്ങുന്നതാണ് വർക്കിംഗ് കമ്മിറ്റി.

കെട്ടിടം പൊളിച്ചു കളയണമെന്നും ഭാവിയിൽ ഇതൊരു നിയോ നാസി തീർഥാടന കേന്ദ്രമാക്കി മാറ്റുവാൻ സാധ്യതയുണ്ടെന്നും ഒരുവിഭാഗം വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം ഇത് പൊളിക്കരുതെന്നും കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണന്നും ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകര
റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ; കാലാവസ്ഥാ വ്യതിയാനം ജര്‍മനിയെ ബാധിച്ചു.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മ്മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ