• Logo

Allied Publications

Europe
സാമൂഹിക വ്യവസ്‌ഥിതി പരിപാലിക്കാൻ ഓസ്ട്രിയ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം: ആഭ്യന്തര മന്ത്രാലയം
Share
വിയന്ന: സാമൂഹിക വ്യവസ്‌ഥിതി പരിപാലിക്കാൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഓസ്ട്രിയ തയാറാകണമെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രി വോൾഫ്ഗാങ് സോബോട്ക പ്രവാസവുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ അവതരിപ്പിക്കവെയാണ് സമ്മിശ്ര വികാരങ്ങൾ ഉളവാക്കുന്ന പുതിയ റിപ്പോർട്ടിനെക്കുറിച്ച് പരാമർശം നടത്തിയത്.

കുടിയേറ്റം പ്രോത്സാഹിപ്പിച്ചാൽ മാത്രമേ രാജ്യത്തെ സാമൂഹ്യ വ്യവസ്‌ഥിതി കൃത്യമായി നിലനിറുത്താൻ കഴിയുകയുള്ളൂവെന്നും ജോലി ചെയ്യാനും സോഷ്യൽ ഇൻഷ്വറൻസ് ഒടുക്കാനും ഒരു വർഷം ഏതാണ്ട് അര ലക്ഷം പ്രവാസികളെയെങ്കിലും ഓസ്ട്രിയയിൽ ലഭ്യമാക്കുന്നത് ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യ രംഗം, തൊഴിലില്ലായ്മ, തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലായ്മ, വാർധക്യം, പ്രസവാവധി ആനുകൂല്യങ്ങൾ, നഴ്സിംഗ് കെയർ ഇവയൊക്കെയാണ് ഓസ്ട്രിയയുടെ സോഷ്യൽ സിസ്റ്റം സംരക്ഷിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ കുറയുകയും ഉള്ളവരിൽ തന്നെ വലിയൊരു ശതമാനം വാർധക്യത്തിലേയ്ക്ക് എത്തുകയുമാണ്. അതേസമയം കുട്ടികളുടെ ഇപ്പോഴത്തെ ശരാശരി ജനന നിരക്ക് (1.4) ഈ അപര്യാപ്തത നികത്താൻ മതിയാവില്ല എന്നാണ് മൈഗ്രേഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജനസംഖ്യയിലുണ്ടാകുന്ന കാര്യമായ കുറവ് വർധിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്മയും എല്ലാ പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നത് രാജ്യത്തിന് താങ്ങാവുന്നതിലും അധികമാകും എന്നതും റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ്.

എന്നാൽ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്നും കാര്യങ്ങൾ വേണ്ടവിധം ക്രമീകരിക്കാൻ 2017ന്റെ ആരംഭത്തോടുക്കൂടി ഒരു മൈഗ്രേഷൻ കമ്മീഷൻ സ്‌ഥാപിക്കുന്നതിന്റെ പ്രാധാന്യവും മന്ത്രി സോബോട്ക സൂചിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടും ഘടനാപരവും യോഗ്യത അർഹതയാക്കിയും പ്രയോജനപ്പെടുത്താവുന്ന, ഹാൻസ് ഫാസ്മൻ അധ്യക്ഷനായി ഒരു ഉപദേശക സമിതി ഈ കാര്യങ്ങൾ പ്രവൃത്തിയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ട്: ജോബി ആന്റണി

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ