• Logo

Allied Publications

Europe
കാറപകടങ്ങളിൽ ഒന്നാംസ്‌ഥാനം ടെസിന്, ബാസൽ സ്റ്റാറ്റും ജനീവയും തൊട്ടുപിന്നിൽ
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ കാറോടിക്കുന്നവരിൽ ഏറ്റവും അധികം അപകടങ്ങൾ വരുത്തിവയ്ക്കുന്നത് ടെസിനിൽ നിന്നുള്ളവരാണ്. ബാസൽ സ്റ്റാറ്റ്, ജനീവ, വാലിസ് രജിസ്ട്രേഷൺ കണ്ടാലും ഒന്ന് കരുതി ഇരിക്കുന്നതാണ് നല്ലത്. കാരണം ഇവരാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ വരുന്നത്. എന്നാൽ സെൻട്രൽ പ്രവിശ്യകളായ ഉറി, നീഡ് വാൾഡൻ, ലൂസേൺ എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറ്റവും കുറവ്.

കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട കാറപകടങ്ങളെ ആധാരമാക്കി പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ അക്സ വിന്റർത്തൂർ നടത്തിയ പഠനത്തിൽ സ്വിറ്റ്സർലൻഡിൽ പ്രതിവർഷം 70,000 കാറപകടങ്ങൾ എന്നാണ് കണക്ക്. തുർഗാവ്, ഷാഫ് ആവ്സൺ, ബേൺ, ആർഗാവ് എന്നീ പ്രവിശ്യകളാണ് നാലു മുതൽ ഏഴ് വരെയുള്ള സ്‌ഥാനങ്ങളിൽ. അതേ സമയം മലയാളികൾ ഒട്ടേറെയുള്ള സൂറിച്ച്, ബാസൽ ലാൻഡ് കൺടോണുകൾ അപകടം വരുത്തിവയ്ക്കുന്ന കാര്യത്തിൽ 9, 10 സ്‌ഥാനങ്ങളിലാണ്.

അർബൻ മേഖലകളിൽ, റൂറൽ മേഖലയെ അപേക്ഷിച്ചു അപകടങ്ങൾ കൂടാം എന്ന സ്വാഭാവിക വസ്തുതക്ക് പുറമെ, കാറുകൾ റെന്റ്, ലോൺ വ്യവസ്‌ഥയിൽ എടുക്കുന്നതും അപകടങ്ങൾ വർധിക്കുന്നതായി പഠനത്തിൽ പറയുന്നു. ഈ പ്രവണത വെസ്റ്റ്, ടെസിൻ മേഖലകളിൽ സ്വിസിലെ ഇതര പ്രദേശങ്ങളെക്കാൾ കൂടുതലാണ്. അപകടകാര്യത്തിൽ അശ്രദ്ധക്ക് പുറമെ, ഇടുങ്ങിയ റോഡുകളും കൊടും വളവുകളും പ്രധാന കാരണങ്ങളാണ്.

റിപ്പോർട്ട്: ടിജി മറ്റം

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.