• Logo

Allied Publications

Europe
ഊറി, ഗ്ലാർണർലാൻഡ് പ്രവിശ്യകൾ ചെലവേറിയത്
Share
സൂറിച്ച്: ജനീവ, ബാസൽസ്റ്റാഡ്ട് പ്രവിശ്യകളാണ് സ്വിസിലെ ഏറ്റവും ചെലവേറിയ കൺന്റോണുകൾ. സൂറിച്ച്, നോയൻബർഗ്, ബാസൽ ലാൻഡ്, വാട്റ്റ് എന്നീ നഗര പ്രവിശ്യകളും ഇതിനു സമാനമാണ്. എന്നാൽ കാശ് മിച്ചം വയ്ക്കാൻ ഊറി, ഗ്ലാർണർലാൻഡ്, ഒബ്വാൾഡൻ എന്നീ ഗ്രാമ പ്രവിശ്യകളിൽ താമസിക്കുന്നതാണ് നല്ലതെന്ന്, ഇതേക്കുറിച്ചു പഠനം (Regional Disposable IncomeRDI) നടത്തിയ പ്രമുഖ ബാങ്കായ ക്രെഡിറ്റ് സുയിസി പറയുന്നു.

ബേൺ, സുഗ്, യൂറ എന്നീ കൺന്റോണുകളും തുർഗാവ്, അപ്പെൻസെൽ ഇന്നെർഹോഡൻ, വാലിസ് പ്രവിശ്യകളും താരതമ്യേന ചെലവ് കുറവാണ്. രാജ്യത്തെ 26 പ്രവിശ്യകളിൽ എവിടെയൊക്കെയാണ് മാസാവസാനം കാശ് മിച്ചം പിടിക്കാൻ നല്ലതെന്നും മോശമെന്നും ക്രെഡിറ്റ് സുഇസി നടത്തിയ പഠനത്തിൽ ഗ്രാമ പ്രവിശ്യകളാണ് മുന്നിലെത്തിയത്. വീട്ടുവാടക, നികുതി, മെഡിക്കൽ ഇൻഷ്വറൻസ്, ഭൂമി, കെട്ടിട വിലകൾ, യാത്രാചെലവ്, ശിശു പരിപാലനം തുടങ്ങിയ വസ്തുതകളെ അടിസ്‌ഥാനമാക്കിയായിരുന്നു പഠനം.

മൂന്ന് ബെഡ്റൂം അടങ്ങിയ വീടിന് സ്വിസിലെ ശരാശരി വാടക 1865 ഫ്രാങ്ക് ആണെന്നിരിക്കെ, സൂറിച്ച്, ജനീവ പോലുള്ള നഗര മേഖലകളിൽ, ഇതേ സ്‌ഥാനത്ത് 3000 ഫ്രാങ്ക് കൊടുക്കേണ്ടി വരും. മെഡിക്കൽ ഇൻഷ്വറൻസിലും റൂറൽ കൺന്റോണുകളിൽ കാശ് അധികം മിച്ചം പിടിക്കാം. ഒരു ശരാശരി സ്വിസ് ഫാമിലിയുടെ മൊത്ത കുടുംബ ബജറ്റിന്റെ 30 ശതമാനത്തോളം പോവുന്നത് താമസ ചെലവിനാണ്. അതിനാൽ ചെലവു കുറച്ച് മാസാവസാനം മിച്ചം പിടിക്കാൻ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് താമസം മാറ്റാനാണ് ക്രെഡിറ്റ് സുയിസിയുടെ ശിപാർശ.

റിപ്പോർട്ട്: ടിജി മറ്റം

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.