• Logo

Allied Publications

Europe
രണ്ടാംശനിയാഴ്ച ബൈബിൾ കൺവൻഷൻ 10ന്
Share
ലണ്ടൻ: ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ഡിസംബർ 10ന് നടക്കും. ഉണ്ണീശോയുടെ തിരുപിറവിക്കൊരുക്കമായി നടക്കുന്ന ഡിസംബർ മാസ കൺവൻഷനിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഇത്തവണ സീറോ മലബാർ വിശുദ്ധ കുർബാന ഇംഗ്ലീഷിൽ അർപ്പിക്കും. ഇംഗ്ലീഷിലുള്ള സീറോ മലബാർ കുർബാനയിൽ വിവിധ ഭാഷാ ദേശക്കാരായ ആളുകൾ പങ്കാളികളാകുമ്പോൾ അത് വരും കാലങ്ങളിൽ യൂറോപ്പിൽ കത്തോലിക്കാ സഭയുടെ തിരിച്ചുവരവ് സീറോ മലബാർ സഭയിലൂടെ എന്നതിന്റെ തുടക്കമായിത്തീരും.

രാവിലെ എട്ടിന് മരിയൻ റാലിയോടെ ആരംഭിക്കുന്ന കൺവൻഷനിൽ പ്രമുഖ സുവിശേഷപ്രവർത്തകൻ മോൺ. ഷോൺ ഹീലിയും ശുശ്രൂഷകൾ നയിക്കും.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഇംഗ്ലീഷിൽ പ്രത്യേക കൺവൻഷൻ ഉണ്ടായിരിക്കും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

വിലാസം: BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH BIRMINGHAM. B70 7JW.

വിവരങ്ങൾക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെമ്പോട്ടിക്കൽ 07737935424.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.