• Logo

Allied Publications

Europe
രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥ യൂറോസോണിനു ഭീഷണി: ഇസിബി
Share
ബർലിൻ: രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥകൾ യൂറോസോണിന്റെ സുസ്‌ഥിരതയ്ക്കു ഭീഷണി ഉയർത്തുന്നുവെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. ബ്രെക്സിറ്റ് ഹിത പരിശോധനയും യുസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും വരെ മേഖലയിൽ സമ്മർദം വർധിപ്പിച്ചിരിക്കുകയാണെന്നും ഇസിബി വിലയിരുത്തുന്നു.

19 രാജ്യങ്ങളാണിപ്പോൾ യൂറോ പൊതു കറൻസിയായി ഉപയോഗിച്ചു വരുന്നത്. വാണിജ്യ യുദ്ധങ്ങളും ഉയർന്ന നാണ്യപെരുപ്പവും ഡോളറിന്റെ ഉയരുന്ന മൂല്യവുമായിരിക്കും സമീപ ഭാവിയിൽ യൂറോയ്ക്ക് നേരിടാനുള്ളതെന്നും മുന്നറിയിപ്പിൽ പറയുന്നു.

2009ൽ നേരിട്ടതിനു സമാനമായൊരു യൂറോസോൺ കടക്കെണി ആവർത്തിച്ചു കൂടായ്കയില്ല എന്നും ഇസിബി പറയുന്നു. ചില ഓഹരി വിപണികളിൽ കുത്തനെ ഇടിവും പ്രതീക്ഷിക്കാം.

ഭരണഘടനാ പരിഷ്കാരത്തിന് ഇറ്റലി അടുത്ത മാസം നാലിനു നടത്തുന്ന ജനഹിത പരിശോധന, അടുത്ത വർഷം ഫ്രാൻസിലും ജർമനിയിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൾ എന്നിവയും യൂറോപ്പിൽ രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥയ്ക്കു കാരണമായേക്കാമെന്നും ഇത് യൂറോ സോണിനെ ബാധിക്കാമെന്നും ഇസിബി വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.