• Logo

Allied Publications

Europe
സോളാർ ഇംപൾസ് 2 സ്വിറ്റ്സർലൻഡിൽ തിരികെയെത്തി
Share
സൂറിച്ച്: ആദ്യ സോളാർ വിമാനം സോളാർ ഇംപൾസ് 2 സ്വിറ്റ്സർലൻഡിൽ തിരികെയെത്തി. സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനമാണ് സോളാർ ഇംപൾസ് 2. ബോയിംഗ് 747 വിമാനത്തിലാണ് സോളാർ വിമാനം തിരികെ സ്വിറ്റ്സർലൻഡിലെത്തിച്ചത്.

40,000 കിലോമീറ്റർ വിമാനം താണ്ടിയ ഇംപൾസ് 2, അഞ്ച് രാത്രിയും പകലും നീണ്ട സാഹസിക യാത്രയ്ക്കുശേഷമാണ് അബുദാബിയിൽ നിന്നും സൂറിച്ചിലെ മിലിട്ടറി എയർഫീൽഡിൽ എത്തിച്ചത്. ബെർ ട്രാൻഡ് പിക്കാർഡും ആൻഡ്റേ ബോർഷ് ബെർഗുമാണ് ഈ വിമാനത്തിന്റെ ഉപജ്‌ഞാതാക്കൾ. 13 വർഷം നീണ്ട ഇന്ധനമില്ലാത്ത വിമാനമെന്ന ഇവരുടെ സ്വപ്നമാണ് സൂര്യതാപമുപയോഗിച്ച് പറക്കുന്ന വിമാനത്തിന്റെ കണ്ടുപിടുത്തത്തിലൂടെ യാഥാർഥ്യമായത്.

തങ്ങളുടെ ദൗത്യ വിജയത്തെപ്പറ്റി ചോദിച്ചപ്പോൾ ഇത് തങ്ങളുടെ കുഞ്ഞാണ്, വീടാണ്, സുഹൃത്താണ്, ഞങ്ങളുടെ സാഹസികത കഴിഞ്ഞിരിക്കുന്നു. എന്നാൽ പരീക്ഷണം തുടരും ബെർട്രാൻഡും ആൻഡ്റേയും പറഞ്ഞു.

രണ്ടായിരം ഫ്ളൈറ്റ് മണിക്കൂറായിരുന്നു സോളാർ വിമാനത്തിനുണ്ടായിരുന്നത്. ഇനി 1300 ഫ്ളൈറ്റ് മണിക്കൂർ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ വിമാനം തത്കാലം മിലിട്ടറി ബേസിൽ കിടക്കുമെങ്കിലും താമസിയാതെ ഏതെങ്കി ലും മ്യൂസിയത്തിനു കൈമാറണമെന്ന ആഗ്രഹമാണ് ഞങ്ങൾക്കുള്ളത്. ഇതൊരു ചരിത്ര ദൗത്യമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

2009 ലാണ് ഡ്യൂബൻ ഡോർഫിൽ നിന്ന് സോളാർ വിമാനം ആദ്യ പരീക്ഷണപറക്കൽ നടത്തിയത്. 30 സെക്കന്റ് മാത്രമായിരുന്നു പരീക്ഷണ പറക്കൽ.

2015 മാർച്ച് ഒമ്പതിന് അബുദാബായിൽ നിന്നാരംഭിച്ച സോളാർ വിമാനത്തിന്റെ സാഹസികയാത്ര ഹാവായിലേക്കായിരുന്നു. ഇന്ത്യ, ചൈന, കലിഫോർണിയ, ന്യൂയോർക്ക്, യൂറോപ്പിലെ നഗരങ്ങൾ എന്നിവ പിന്നിട്ട് അബുദാബായിൽ തന്നെ യാത്ര അവസാനിപ്പിച്ച വിമാനത്തിന്റെ മുടക്കുമുതൽ 170 മില്യൺ സ്വിസ് ഫ്രാങ്കാണ്. സോൾവേ, ഒമേഗാ, ഷിൻഡലർ, എബിബി, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് സ്പോൺസർമാർ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ
ജര്‍മനിയില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യൻ പുതുവല്‍വിളയുടെ സംസ്കാരം വ്യാഴാഴ്ച.
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്‍സ്യ സെബാസ്റ്റ്യന്‍ പുതുവല്
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി.
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതാ
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ.
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാ