• Logo

Allied Publications

Europe
കോടതി ഇടപെട്ടില്ല, ലുഫ്താൻസയിൽ സമരം; 900 സർവീസുകൾ റദ്ദാക്കി
Share
ബർലിൻ: ലുഫ്താൻസയിലെ പൈലറ്റുമാരുടെ യൂണിയൻ പ്രഖ്യാപിച്ച സമരം തടയാനുള്ള മാനേജ്മെന്റിന്റെ അപേക്ഷ കോടതി തള്ളിയതോടെ നവംബർ 23ന് (ബുധൻ) പ്രാദേശിക സമയം അർധരാത്രി സമരം ആരംഭിച്ചു. രണ്ടു ദിവസത്തെ സമ്പൂർണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 900 സർവീസുകൾ കമ്പനി റദ്ദാക്കിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിക്കുമെന്നാണ് കരുതുന്നത്.

കോക്ക്പിറ്റ് യൂണിയന്റേതാണ് സമര പ്രഖ്യാപനം. ബജറ്റ് എയർലൈൻസ് വിഭാഗമായ യൂറോവിംഗ്സിനെ സമരം ബാധിച്ചില്ല. ബുധനാഴ്ച മൂവായിരം സർവീസുകളാണ് കമ്പനി ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ വ്യാഴാഴ്ചയും സമരം തുടരാണ് സാധ്യത.

ശമ്പള വർധന സംബന്ധിച്ച് മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, ജർമൻവിംഗ്സ് എന്നിവയിലായി 5400 പൈലറ്റുമാരാണുള്ളത്.

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ 20 ശതമാനം ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. 2012 ൽ അവസാന കരാർ കാലാവധി

എന്തായാലും വരും ദിവസങ്ങളിൽ ജർമനിയിലെ വ്യോമയാന സർവീസ് ജനങ്ങളെ വലയ്ക്കുമെന്നുറപ്പാണ്.

ശമ്പള ഘടന, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേമജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത്. 2013 ഡിസംബർ മുതൽ ഇതിന്റെ പേരിൽ സമരങ്ങൾ തുടർക്കഥയാണ്. ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാൻസിഷണൽ വ്യവസ്‌ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജ്മെന്റും തമ്മിൽ രണ്ടു വർഷമായി തർക്കം നിലനിൽക്കുകയാണ്.അതേസമയം, 2014 ഏപ്രിൽ മുതൽ ഇതുവരെ പതിനാലു തവണ പൈലറ്റുമാരുടെ യൂണിയൻ സമരം നടത്തിക്കഴിഞ്ഞു.

സരമം ഒഴിവാക്കാൻ ആർബിട്രേഷൻ നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നു. എന്നാൽ, ആർബിട്രേഷനു വയ്ക്കാൻ മാത്രം ശമ്പള വർധന പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് യൂണിയന്റെ വാദം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.