• Logo

Allied Publications

Europe
ബ്രെക്സിറ്റ് നടപടിക്രമങ്ങൾ മാർച്ചിൽ ആരംഭിക്കും
Share
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് അടുത്ത വർഷം മാർച്ചിൽ ബ്രിട്ടൻ ഔദ്യോഗിക തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ. ആർട്ടിക്കിൾ 50 ട്രിഗർ ചെയ്യുന്നതോടെയാണ് നടപടിക്രമങ്ങൾ ആരംഭിക്കുക. ഇത് മാർച്ചിലാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ലിസ്ബൺ ഉടമ്പടിയുടെ അമ്പതാം അനുച്ഛേദം പ്രയോഗിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടു വർഷമാണ് ബ്രെക്സിറ്റ് പൂർത്തിയാകാൻ എടുക്കുന്ന സമയം. ഇതനുസരിച്ച് 2019 ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും.

പ്രധാനമന്ത്രി എന്ന നിലയിൽ പങ്കെടുക്കുന്ന ആദ്യ ടോറി പാർട്ടി കോൺഫറൻസിലാണ് തെരേസ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുകെയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിലുള്ള കരാറാണ് യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്ത് ഉറപ്പിക്കാൻ പോകുന്നതെന്നും അവർ പറഞ്ഞു.

ആർട്ടിക്കിൾ 50 പ്രയോഗിച്ച ശേഷം മാത്രമേ പിൻമാറ്റം സംബന്ധിച്ച ധാരണകൾ അടക്കം ബ്രിട്ടന് യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്യാനാകൂ. അതിനു മുൻപ് അംഗരാജ്യങ്ങളുമായി പോലും ഇത്തരത്തിൽ ചർച്ച പാടില്ലെന്ന് യൂണിയൻ നിർദേശിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.