• Logo

Allied Publications

Europe
മെർക്കലിന് സീഹോഫറുടെ അന്ത്യശാസനം
Share
ബർലിൻ: മെക്കലൻബുർഗ്് ഫോർപോമൻ സ്റ്റേറ്റ് ഇലക്ഷനിലെ തിരിച്ചടിക്കു പിന്നാലെ ജർമൻ ചാൻസലർ ആംഗല മെർക്കലിന് ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ അധ്യക്ഷൻ ഹോർസ്റ്റ് സീഹോഫറുടെ അന്ത്യശാസനം.

ജർമൻകാർക്ക് ആവശ്യം ബർലിൻ രാഷ്ര്‌ടീയമല്ലെന്നും അവരുടെ വിശ്വാസം വീണ്ടെടുക്കാൻ പുതിയ മാർഗങ്ങൾ ആലോചിക്കണമെന്നുമാണ് ബവേറിയൻ മുഖ്യമന്ത്രി കൂടിയായ സീഹോഫർ വ്യക്‌തമാക്കുന്നത്.

സ്റ്റേറ്റ് ഇലക്ഷനിൽ എസ്പിഡിക്കും എഎഫ്ഡിക്കും പിന്നിൽ മൂന്നാം സ്‌ഥാനം മാത്രമാണ് മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനു ലഭിച്ചത്. സിഡിയുവിന്റെ ബവേറിയൻ സഹോദര പാർട്ടിയാണ് സീഹോഫറുടെ സിഎസ്യു.

അഭയാർഥികളോടുള്ള ഉദാര സമീപനമാണ് ബർലിൻ രാഷ്ര്‌ടീയം എന്ന പേരിൽ സീഹോഫർ വിശേഷിപ്പിക്കുന്നത്. ഈ നയം മാറ്റണമെന്ന് അദ്ദേഹം ഏറെ നാളായി ആവർത്തിച്ച് ആവശ്യപ്പെട്ടു വരികയുമാണ്. തെരഞ്ഞെടുപ്പു പരാജയത്തോടെ ആവശ്യത്തിന് ശക്‌തി കൂടുകയും ചെയ്തിരിക്കുന്നു.

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോൾ മെർക്കലിനു രാജ്യത്തെ ജനപിന്തുണ. ഈ സാഹചര്യത്തിൽ, പ്രധാന സഖ്യകക്ഷിയിൽനിന്നു കടുത്ത എതിർപ്പു നേരിടേണ്ടി വരുന്നത് അവരെ കുടുതൽ ക്ഷീണിപ്പിക്കും.

എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിന് അഭയാർഥി നയം കാരണമായെന്നു സമ്മതിക്കുകയും ചെയ്യുമ്പോഴും നയത്തിൽ മാറ്റം വരുത്താൻ തയാറല്ലെന്നു തന്നെയാണ് മെർക്കൽ പറയുന്നത്. ആത്യന്തികമായി ഈ നയമാണു ശരിയെന്നും അവർ ആവർത്തിക്കുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.