• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ കുട്ടികൾക്കു കുട്ടിപ്പേര് ട്രൻഡാകുന്നു
Share
സൂറിച്ച്: ഒരു പേരിൽ എന്തിരിക്കുന്നു എന്നു പലരും ഇക്കാലത്തു ചോദിക്കുന്ന ഒരു ചോദ്യമാണ്. പക്ഷെ അങ്ങനെയങ്ങു പറയാൻ വരട്ടെ. പേരിൽനിന്നുതന്നെ ഒരാളുടെ വ്യക്‌തിത്വം അറിയാൻ പറ്റുമെന്നാണ് സ്വിറ്റ്സർലൻഡുകാർ വിശ്വാസിക്കുന്നത്. അതിനാലാണല്ലോ കുട്ടി പിറന്നാൽ അവർ പേരിനായി പലവട്ടം തലപുകയ്ക്കുന്നത്. ഓരോ കൊല്ലവും പേരിൽ ഓരോ ട്രൻഡാണ് സഞ്ചാരികളുടെ സ്വർഗമായ ഈ മഞ്ഞുരാജ്യത്ത്. പോയവർഷം കുട്ടി പേരുകളോടായിരുന്നു ഇന്നാട്ടുകാർക്കു താത്പര്യം. കഴിഞ്ഞവർഷം 86,550 നവജാത ശിശുക്കളാണ് പിറന്നത്. ഇതിൽ 41,900 പെൺകുട്ടികളും 44,650 ആൺകുട്ടികളുമായിരുന്നു. ആൺകുട്ടികൾക്കായി ഏറ്റവും കൂടുതൽ മാതാപിതാക്കൾ തെരഞ്ഞെടുത്തത് നോഹ (443), ലിയാം (412), ലൂക്ക (361) എന്നീ പേരുകളാണ്. അതേസമയം പെൺകുട്ടികൾക്ക് മിയ (465) എമ്മ (44), ലാറ (335) എന്നീ പേരുകളുമാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത്.

പോയ വർഷം ചെറിയ പേരുകൾക്ക് വൻ ജനപ്രീതിയാണ് ഉണ്ടായത്. ആൺകുട്ടികൾക്ക് പല സ്‌ഥലങ്ങളിലും നൽകിയത് അറബി പേരായ അൻവർ എന്നതാണ് (വെളിച്ചം). ഏകദേശം 324 പേർ. മുൻ വർഷം 199 കുട്ടികൾക്ക് മാത്രമായിരുന്നു ഈ പേരിട്ടത്. 462 പെൺകുട്ടികൾക്കാകട്ടെ ടിമിയ എന്ന പേരിട്ടു. പോയവർഷം 180 പേർക്കാണ് ഈ പേരിട്ടത്. ഈ പേരുകൾ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി.

കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്വിറ്റ്സർലൻഡിലെ ഏറ്റവും ജനപ്രിയ പേരുകൾ ഇവയാണ് ആൺകുട്ടികൾക്ക് ലിയോൺ, നോഹ, ലൂക്ക, ലിയാം, ഡേവിസ്, ലെവിൻ, ഏലിയാസ്, നിക്കോ എന്നും പെൺകുട്ടികൾക്ക് മിയ, എമു, ലേന, റാന, ലിയോണി, എമിലിയ, അന്ന, എലേന എന്നിങ്ങനെയും.

ഏറ്റവും വലിയ പ്രത്യേകത ജർമൻ സംസാരിക്കുന്ന മേഖലകളിൽ മാതാപിതാക്കൾ തെരഞ്ഞെടുത്തത് ലിയോൺ, മിയ, ഗബ്രിയേൽ, എമ്മ എന്നീ പേരുകളും ഫ്രഞ്ച് ഭാഗത്ത് ലിയനാർഡോ, സോഫിയ എന്നീ പേരുകളും ഇറ്റാലിയൻ ഭാഗത്ത് ലൗറിൻ, അലേശ്യ എന്നീ പേരുകളുമായിരുന്നു.

ഓരോ കന്റോണുകളിലും വേറെ വേറെ പേരുകളാണ് പോപ്പുലറായത്. സൂറിച്ചിൽ ലിയോൺ, മിയ എന്നീ പേരുകൾ ടോപ്പായപ്പോൾ ഊറിയിൽ ടിമ്മും എമ്മയും ഹിറ്റായി. എന്നാൽ ബ്യുണ്ട്നറിൽ നിനോയും ലാറയുമാണ് സൂപ്പർഹിറ്റായത്.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകര
റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ; കാലാവസ്ഥാ വ്യതിയാനം ജര്‍മനിയെ ബാധിച്ചു.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റെക്കോര്‍ഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മ്മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ : 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ