• Logo

Allied Publications

Europe
പാരീസ് ഉച്ചകോടി: ലക്ഷ്യങ്ങൾ നേടാതെ തുടക്കത്തിലേ പാളുന്നു
Share
ലണ്ടൻ: കഴിഞ്ഞ ഡിസംബറിൽ നടത്തിയ പാരിസ് കാലാവസ്‌ഥ ഉച്ചകോടിയുടെ ലക്ഷ്യം ഈ വർഷം തന്നെ തകരുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ശാസ്ത്രജ്‌ഞർ രംഗത്ത്.

ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഇതു നടക്കാൻ പോകുന്നില്ലെന്നു യുകെയിലെ റീഡിംഗ് സർവകലാശാലയിലെ പ്രമുഖ കാലാവസ്‌ഥ നിരീക്ഷണ വിദഗ്ധനായ എഡ് ഹോക്കിൻസ് കണക്കുകൾ സഹിതം പ്രവചിക്കുന്നു.

കഴിഞ്ഞ വർഷം ഒരു മാസമൊഴികെ എല്ലാ മാസത്തിലും ആഗോള താപനം ഒന്നിനു മുകളിൽ കടന്നിട്ടുണ്ട്. 2015 ഫെബ്രുവരിയിലും മാർച്ചിലും ഇത് 1.38 ഡിഗ്രി സെൽഷ്യസ് വരെയത്തെി. ഇങ്ങനെയെങ്കിൽ, എട്ടു മാസം മുമ്പ് മാത്രം പാരിസിൽ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ ചേർന്നെടുത്ത തീരുമാനം പാലിക്കുക എളുപ്പമായിരിക്കില്ലെന്നാണ് എഡ്ഹോക്കിൻസ് ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാൻഫഡ് സർവകലാശാലയിലെ ക്രിസ് ഫീൽഡും ഇക്കാര്യം അംഗീകരിക്കുന്നു.

ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഈ മാസം ജനീവയിൽ ഐക്യരാഷ്ര്‌ടസഭയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാരുകളുടെ സമിതി ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ മുന്നറിയിപ്പ്. ഇതനുസരിച്ച്, ലക്ഷ്യം നിറവേറ്റാൻ കടുത്ത നടപടികൾ ശിപാർശ ചെയ്യേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.

ആഗോള താപനില രണ്ടിൽ നിജപ്പെടുത്തണമെന്നാണ് പാരിസ് ഉച്ചകോടിയിൽ ആദ്യം ധാരണയായതെങ്കിലും 1.5 ഡിഗ്രിക്ക് താഴെനിർത്താൻ ശ്രമിക്കുമെന്നു തീരുമാനിക്കുകയായിരുന്നു.

വ്യവസായപൂർവ കാലഘട്ടത്തിൽ ഉഷ്ണകാലാവസ്‌ഥയുടെ സാധ്യത ആയിരത്തിൽ ഒരു ദിവസമായിരുന്നെങ്കിൽ ഇന്ന് അത് അഞ്ചു മടങ്ങ് വർധിച്ചിട്ടുണ്ട്. 1.5 ഡിഗ്രിയിൽ എത്തുന്നതോടെ, സാധ്യത പിന്നെയും ഇരട്ടിയാവും. അത് രണ്ടു ഡിഗ്രിയിൽ എത്തുന്നതോടെ, വെള്ളപ്പൊക്കവും വരൾച്ചയും പലമടങ്ങ് വർധിക്കാൻ കാരണമാവുമെന്നു സൂറിക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറ്റ്മോസ്ഫറിക് ആൻഡ് ക്ലൈമറ്റ് സയൻസിലെ ഗവേഷകനായ എറിക് ഫിഷർ മുമ്പ് പറഞ്ഞിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ