• Logo

Allied Publications

Europe
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഗോവ് ചരടുവലി തുടങ്ങി
Share
ലണ്ടൻ: ബ്രിട്ടനിലെ നിയമകാര്യ സെക്രട്ടറി മൈക്കൽ ഗോവ് പ്രധാനമന്ത്രിപദത്തിനായി ചരടുവലി തുടങ്ങി. പ്രധാനമന്ത്രിയാവാൻ ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസ് ജോൺസനെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഗോവിന്റെ അപ്രതീക്ഷിത നീക്കം കൺസർവേറ്റിവ് പാർട്ടി അംഗങ്ങളെ ഞെട്ടിച്ചു.

ബ്രെക്സിറ്റിനായി ശക്‌തമായി വാദിച്ചിരുന്ന ഗോവ് പ്രചാരണവേളകളിൽ ഏറെ കൈയടിനേടിയിരുന്നു. പ്രധാനമന്ത്രിയാവാൻ യോഗ്യതയില്ലാത്തതിനാൽ ബോറിസ് ജോൺസണ് നേതൃപദവി നൽകരുതെന്നാണ് ഗോവിന്റെ പക്ഷം.

‘ബ്രിട്ടെൻറ പ്രധാനമന്ത്രിപദത്തിലേക്കില്ലെന്ന് ഞാൻ ആവർത്തിച്ചു വ്യക്‌തമാക്കിയിരുന്നു. ആ നയത്തിൽ മാറ്റവുമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷമുണ്ടായ സംഭവവികാസങ്ങൾ എന്റെ തീരുമാനം മാറ്റിമറിക്കുകയായിരുന്നു. നേതൃത്വത്തിനായി മത്സരിക്കുന്ന സ്‌ഥാനാർഥികളോട് ബഹുമാനമുണ്ട്. പ്രത്യേകിച്ച് സ്വതന്ത്ര ബ്രിട്ടനുവേണ്ടി വാദിച്ച ബോറിസ് ജോൺസണോട്. ബോറിസിന്റെ പിന്നിൽ അണിനിരക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നു. ബോറിസിനു പുതിയ ബ്രിട്ടനെ വാർത്തെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാനാവില്ല. ഈ സാഹചര്യത്തിലാണ് വൈമനസ്യത്തോടെയാണെങ്കിലും മത്സരിക്കാൻ തീരുമാനിച്ചത്. ഒരുപാട് വെല്ലുവിളികളും ഒപ്പം അവസരങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ട്. രാജ്യത്തെ കെട്ടുറപ്പുള്ളതാക്കിമാറ്റണം’– ഗോവ് വ്യക്‌തമാക്കി.

അതിനിടെ, കൺസർവേറ്റീവ് നേതൃസ്‌ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്നു ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. അടുത്ത നേതാവിനെ പിന്തുണയ്ക്കുമെന്നും അത് താനായിരിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മധ്യ ലണ്ടനിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് സ്‌ഥാനാർഥി മത്സരത്തിൽനിന്ന് പിന്മാറുന്നതായി ബോറിസ് പ്രഖ്യാപിച്ചത്. അവർ വ്യാഴാഴ്ച രാവിലെ മുതൽ പ്രചാരണം തുടങ്ങിയിരുന്നു. ബോറിസിനു പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്ന മിഖായേൽ ഗോവിന്റെ ആരോപണത്തിനു പിന്നാലെയായിരുന്നു ബോറിസിന്റെ പിന്മാറ്റം. ഹിതപരിശോധനയിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി പദത്തിൽനിന്ന് ഡേവിഡ് കാമറോൺ രാജിപ്രഖ്യാപിച്ചതോടെയാണ് മത്സരത്തിനു കൺസർവേറ്റീവ് പാർട്ടിയിൽ അരങ്ങൊരുങ്ങിയത്.

നേരത്തേ മത്സരത്തിനില്ലെന്നു ജോർജ് ഒസ്ബോണും വ്യക്‌തമാക്കിയിരുന്നു. ആഭ്യന്തര സെക്രട്ടറി തെരേസ മേ, കൺസർവേറ്റിവ് എംപിമാരായ ആൻഡ്രിയ ലീഡ്സം സ്റ്റീഫൻ ക്രാബ്, ലിയാം ഫോക്സ് എന്നിവരുൾപ്പെടെ അഞ്ചു പേരാണ് മത്സരരംഗത്തുള്ളത്. തെരേസയും ബോറിസിനെതിരെ രംഗത്തത്തെിയിരുന്നു. ബോറിസിന്റെ പിന്മാറ്റം തെരേസക്ക് മുതൽക്കൂട്ടാവും. നാമനിർദേശം സമർപ്പിക്കുന്നത് വ്യാഴാഴ്ച ഉച്ചയോടെ അവസാനിച്ചു. സെപ്റ്റംബർ ഒൻപതിനാണ് വിജയികളെ പ്രഖ്യാപിക്കുക.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.