• Logo

Allied Publications

Europe
ബ്രെക്സിറ്റ് മലയാളിക്ക് അടിച്ച ലോട്ടറി
Share
ലണ്ടന്‍: ഹിതപരിശോധന ബിസിനസ് ലോകത്തിന് ആശങ്ക സമ്മാനിക്കുമെങ്കിലും മലയാളികള്‍ക്ക് ശുഭസൂചകം. യുകെയിലെ ഇന്ത്യന്‍ വംശജരെ സംബന്ധിച്ചും നഴ്സുമാര്‍ അടക്കം യുകെയിലേക്ക് തൊഴില്‍ തേടി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബ്രെക്സിറ്റ് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു മുമ്പില്‍ സമീപഭാവിയില്‍തന്നെ ബ്രിട്ടന്‍ കവാടം കൊട്ടിയടയ്ക്കും. ഫലത്തില്‍ വിദഗ്ധ തൊഴിലുകളില്‍ ഉള്‍പ്പെടെയുണ്ടാകുന്ന ഒഴിവുകള്‍ നികത്താനായി ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ ബ്രിട്ടീഷ് അധികാരികളെ നിര്‍ബന്ധിതരാക്കും.

ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഴ്സിംഗ് മേഖലയില്‍ ഇപ്പോള്‍തന്നെ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെടുന്ന ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍തന്നെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് കെയര്‍ ഹോമുകളിലും ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുമാണ്.

നഴ്സിംഗില്‍ ബിരുദവും ഭാഷാ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉണ്െടങ്കിലും കെയര്‍ അസിസ്റന്റുമാരായും സീനിയര്‍ ഹെല്‍ത്ത് കെയര്‍ അസിസ്റന്റുമാരുമൊക്കെയായാണ് പല മലയാളി നഴ്സുമാരും ജോലി ചെയ്യുന്നത്. ഇവിടെ എത്തി അഞ്ചു വര്‍ഷം കഴിഞ്ഞ് പെര്‍മനന്റ് റസിഡന്‍സിയും പൌരത്വവുമൊക്കെ നേടിയാലും പഠനം നടത്തിയത് യൂറോപ്യന്‍ യൂണിയന് വെളിയിലായതിനാല്‍ നഴ്സ് എന്ന സ്റാറ്റസിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈസ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിച്ച് കാര്യമായ ജോലി പരിചയമോ ഇംഗ്ളീഷ് പരിജ്ഞാനമോ ഒന്നുമില്ലാതിരുന്നിട്ടും ഈ മേഖലയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ക്ക് നഴ്സായി ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുപോകുന്നതോടെ ഇത്തരക്കാരുടെ ഒഴുക്ക് കുറയുകയും എല്ലാവര്‍ക്കും ഒരേ നിയമം എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഇത് താരതമ്യേന ഭാഷാ പരിജ്ഞാനവും പ്രവര്‍ത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതയും ഉള്ള മലയാളി നഴ്സുമാര്‍ക്ക് ഗുണം ചെയ്യും യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയുടെ പ്രസിഡന്റും ഇമിഗ്രേഷന്‍ സോളിസിറ്ററുമായ അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇയു അംഗത്വം ഉപേക്ഷിക്കുന്നതോടെ റിക്രൂട്ടിംഗ് വിലക്കുകള്‍ നീങ്ങും. ഇതോടെ നിലവില്‍ ആതുര ശുശ്രൂഷാരംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ സേവനവേതന വ്യവസ്ഥകളിലും ഗുണപരമായ മാറ്റം ഉണ്ടാവുമെന്നാണ് വിവിധ രാജ്യങ്ങളില്‍നിന്നും യുകെയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന മലയാളിയായ മാത്യു ഏലൂര്‍ വിലയിരുത്തുന്നത്. നിലവില്‍ അവിദഗ്ധ മേഖലയില്‍ ഭാഷാ പരിജ്ഞാനം ആവശ്യമില്ലാത്ത മേഖലകളിലുമൊക്കെ ഡിപ്പന്റഡ് വീസയില്‍ എത്തുന്ന മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. റുമേനിയ, ചെക്ക് റിപ്പബ്ളിക്, ലിത്വാനിയ ഉള്‍പ്പെടെ ബ്രിട്ടനോട് ഏറെ അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍നിന്നെത്തുന്ന ഇത്തരം ആളുകളുടെ ഒഴുക്കുമൂലം അവിദഗ്ധ മേഖലകളിലും തൊഴില്‍ ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു.

ഇത്തരം മേഖലകളിലും പൌരത്വം ഇല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് വേണം എന്ന സ്ഥിതി മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സഹായകരമാകും. കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവിടെയെത്തിയ മലയാളികളില്‍ ഭൂരിഭാഗവും സ്ഥിരം പൌരത്വം ലഭിച്ചവരായി മാറിയതിനാല്‍ മറ്റു നിയന്ത്രണങ്ങള്‍ ഇല്ലാതെതന്നെ ജോലി ലഭിക്കാന്‍ ഇടയാകും. പൌണ്ട് വില കുറയുന്നതും ഇപ്പോള്‍ യൂറോപ്പില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഗുണകരമാണ്. കാരണം യുകെയില്‍ എത്തിയ മലയാളികളില്‍ പലരും തങ്ങള്‍ക്ക് നാട്ടില്‍ പാരമ്പര്യമായി ലഭിച്ച പുരയിടവും വസ്തുക്കളും വിറ്റ് പണം ഇങ്ങോട്ടെത്തിച്ച് ഇവിടെ കൂടുതല്‍ നല്ല സാഹചര്യങ്ങളിലേക്ക് മാറാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

യുകെയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കും ഇങ്ങോട്ടേക്ക് വരാനും വിദ്യാഭ്യാസം നടത്താനും ഒക്കെ എത്തുന്നവര്‍ക്കും ഫീസിനത്തിലും മറ്റും രൂപയുമായുള്ള വിനിമയനിരക്ക് കുറയുന്നതുതന്നെയാണ് നല്ലതെന്നാണ് ഇവിടെ വര്‍ഷങ്ങളായി ബിസിനസ്രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ