• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും നീളംകൂടിയ ഭൂഗര്‍ഭ റെയില്‍വേ ഗതാഗതത്തിനായി തുറന്നു
Share
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴമുള്ളതുമായ ഭൂഗര്‍ഭ റെയില്‍വേ തുരങ്കം (ഗോര്‍ട്ട്ഹാര്‍ട്ട് ബേസ് ടണല്‍) സ്വിറ്റ്സര്‍ലന്‍ഡില്‍ ഗതാഗതത്തിനായി ജൂണ്‍ ഒന്നിനു ഔദ്യോഗികമായി തറന്നുകൊടുത്തു.

57.5 കിലോമീറ്റര്‍ (35 മൈല്‍) ദൂരമുള്ള ഇരട്ടപാതയാണ് ഈ തുരങ്കത്തിലൂടെ സജ്ജമാക്കിയിരിയ്ക്കുന്നത്. ആല്‍പ്സ് പര്‍വതത്തിന് അടിയില്‍ക്കൂടി നിര്‍മിച്ചിരിക്കുന്ന ടണല്‍ യൂറോപ്പിനെ വടക്കും കിഴക്കുമായി ഗതാഗതത്തിനായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ടണല്‍വഴി യൂറോപ്പിലെ ചരക്കു നീക്കത്തിന് വിപ്ളവം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രണ്ടുപതിറ്റാണ്ടുകള്‍ കൊണ്ടു നിര്‍മിച്ച ടണലില്‍ക്കൂടി ഒരു വര്‍ഷത്തില്‍ ഓടുന്ന മില്യണ്‍ ലോറികളിലൂടെ നടത്തുന്ന ചരക്കു നീക്കം മേലില്‍ റെയില്‍പാതയിലൂടെ ആയിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും നീളംകൂടിയ ജപ്പാനിലെ സൈക്കന്‍ ടണല്‍ (നിര്‍മാണം 1988, 53.9 കിമീ നീളം) രണ്ടാം സ്ഥാനത്തേയ്ക്കും ബ്രിട്ടനേയും ഫ്രാന്‍സിനേയും ബന്ധിപ്പിക്കുന്ന ചാനല്‍ ടണല്‍ (നിര്‍മാണം 1994, 50.5 കി.മീ നീളം) മൂന്നാം സ്ഥാനത്തേയ്ക്കും തള്ളപ്പെട്ടു.

യുല്‍ഹിയോണ്‍ ടണല്‍, നിര്‍മാണം 2015 സൌത്ത് കൊറിയ, 50.3 കി.മീ, ലോട്ഷ്ബര്‍ഗ് ബേസ് ടണല്‍ സ്വിറ്റ്സര്‍ലന്‍ഡ്, 2007, 34.6 കി.മീ, ന്യൂ ഗുവാന്‍ജിയാവോ ടണല്‍ ചൈന, 2014, 32.6 കി.മീ, ഗ്വാഡറാമാ ടണല്‍ സ്പെയിന്‍, 2007, 28.4 കി.മീ എന്നിവയാണ് ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള പ്രശസ്തമായ മറ്റു ടണലുകള്‍.

ഗോര്‍ട്ട്ഹാര്‍ട്ട് ബേസ് ടണലിന്റെ വടക്കന്‍ ഭാഗമായ എര്‍സ്റ്ഫെല്‍ഡില്‍ നടന്ന ചടങ്ങില്‍ സ്വിസ് പ്രസിഡന്റ് യോഹാന്‍ ഷ്നൈഡര്‍ അമ്മാന്‍ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യൂറോപ്പിന്റെ പുതിയ വിശേഷണമായി ടണല്‍ മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, ഇറ്റാലിന്‍ പ്രധാനമന്ത്രി റെന്‍സി, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്യാന്‍ കേണ്‍, യൂറോപ്യന്‍ കമ്മീഷന്‍ ക്ളൌദ് യുങ്കര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര ചടങ്ങിലുണ്ടായിരുന്നു. കലാ സാംസ്കാരികത വിളിച്ചോതുന്ന ഷോകളും ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു.

എര്‍സ്റ്ഫെല്‍ഡില്‍ ആരംഭിക്കുന്ന ടണല്‍ അവസാനിക്കുന്നത് കിഴക്കുഭാഗത്തുള്ള ബോഡിയോ എന്ന പ്രദേശത്താണ്. മൈനുകളുടെ പേട്രണായ സെന്റ് ബാര്‍ബറായുടെ പ്രതിമയും ടണലില്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിനു രാവിലെ ടണലിന്റെ ആശീര്‍വാദവും നടത്തി.

സര്‍ക്കാര്‍ 1992 ല്‍ സ്വിസ് പൌരന്മാരില്‍ ഹിതപരിശോധന നടത്തിയാണ് ടണല്‍ നിര്‍മിക്കാന്‍ അനുമതി നേടിയത്.ആല്‍പ്സിന്റെ മുകള്‍പ്പരപ്പില്‍ നിന്നും 2.3 കിമീ താഴ്ചയിലുള്ള ടണലിന്റ ഉള്ളില്‍ 46 ഡിഗ്രിയാണ് താപനില. ടണലില്‍ 73 തരം പാറകളുണ്ട്. 28 മെട്രിക് ടണ്‍ പാറ തുരന്നു നീക്കിയാണ് ടണല്‍ പൂര്‍ത്തീകരിച്ചത്. 12 ബില്യന്‍ ഡോളറാണ് നിര്‍മാണചെലവ്. 2600 ജോലിക്കാരാണ് നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 4,000, 000 കുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് 17 വര്‍ഷത്തെ പ്രയത്നം കൊണ്ട് ടണല്‍ പൂര്‍ത്തീകരിച്ചു. ദിവസവും 269 ചരക്കു തീവണ്ടികളും 65 പാസഞ്ചര്‍ ട്രെയിനുകളും ഈ ടണലിലൂടെ ഇത്രയും (57.5 കി.മീ) ദൂരം താണ്ടുന്നത് 17 മിനിറ്റുകൊണ്ട് എന്നതും വളരെ ശ്രദ്ധേയം.

ഭാവിയില്‍ റോട്ടര്‍ഡാം, ജനീവ, ഇറ്റലി എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് റെയില്‍വേ സൌകര്യം വികസിപ്പിക്കും. അടുത്ത ഡിസംബറോടെ ഈ പാത പൂര്‍ണമായും ഗതാഗത യോഗ്യമാക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്